ഓഖി ചുഴലിക്കാറ്റ്;  ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെ സാറാ ജോസഫ്

Published : Dec 01, 2017, 10:54 PM ISTUpdated : Oct 04, 2018, 07:44 PM IST
ഓഖി ചുഴലിക്കാറ്റ്;  ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെ സാറാ ജോസഫ്

Synopsis

 

തിരുവനന്തപുരം:  ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഭരണകൂടം ജനങ്ങള്‍ക്ക് നല്‍കിയില്ല എന്ന പരാതി ഉയരുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് രംഗത്ത്. ജനങ്ങളുടെ നികുതി പണം ശമ്പളമായി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കടലില്‍ മരണത്തോട് മല്ലിടിക്കുന്ന മത്സ്യത്തൊഴിലാളികളുടെ നികുതി പണമാണ് ശമ്പളമായി വാങ്ങുന്നതെന്ന് ഓര്‍ക്കണമെന്നും സാറാ ജോസഫ് ഓര്‍മ്മിപ്പിക്കുന്നു. രാഷ്ട്രീയക്കാരെയും കണക്കിന് പരിഹസിക്കുന്ന സാറാ ജോസഫ് അധികാരത്തിന്റെയും ഉദ്യോഗത്തിന്റെയും ധൂര്‍ത്തില്‍ സുഖഭോഗ ജീവിതം നയിക്കുന്ന അധികാരിവര്‍ഗ്ഗം മത്സ്യത്തൊളിലാളികളുടെ ജീവനും വിലയുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു.

സാറാ ജോസഫിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :


ഓഖി  പാളിച്ചകള്‍ ഗുരുതരമെന്ന് ചാനലുകള്‍ മത്സത്തൊഴിലാളികള്‍ കടലില്‍ കുടുങ്ങിയിരിയ്ക്കുന്നു ആരാണ് ഉത്തരവാദികള്‍? മത്സ്യത്തൊഴിലാളികള്‍ സഹകരിച്ചില്ലെന്ന് പറഞ്ഞ് കയ്യൊഴിയാന്‍ ലജ്ജയില്ലേ അധികാരികള്‍ക്ക് ?
അന്നന്നത്തെ അപ്പത്തിനു വേണ്ടി ജീവന്‍ വിലവെക്കാതെ കടലില്‍ പോയേ പറ്റൂ എന്ന ജീവിതാവസ്ഥയിലുള്ള മത്സ്യത്തൊഴിലാളികളെവിടെ, അധികാരത്തിന്റെയും ഉദ്യോഗത്തിന്റെയും ധൂര്‍ത്തില്‍ സുഖഭോഗ ജീവിതം നയിക്കുന്ന അറിവും പഠിപ്പമുള്ള നിങ്ങളെവിടെ  ?
എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് യഥാസമയം ശക്തമായ നടപടികള്‍ എടുക്കാന്‍ കഴിയാഞ്ഞത് ?
നിങ്ങളുടെ ഉപേക്ഷ തന്നെയാണ് കാരണമെന്ന് ഞങ്ങള്‍ക്കറിയാം.
നഷ്ടപ്പെടുന്ന ഓരോ ജീവനും നിങ്ങള്‍ ഉത്തരം പറയണം.
നിങ്ങളുടെ ഒഴിവുകഴിവുകളും കാരണം പറച്ചിലുകളും ഞങ്ങള്‍ക്ക് കേള്‍ക്കണ്ട.
കടലില്‍പെട്ടു പോയവര്‍ വിലപ്പെട്ട മനുഷ്യരാണ്. നിങ്ങള്‍ക്കവര്‍ നിസ്സാരമായിരിക്കാം. അത് വേറെ വിഷയം.
മരണാനന്തര നഷ്ടപരിഹാരം നല്കി സമാധാനിപ്പിക്കാമെന്നാവും നിങ്ങളുടെ വിചാരം.
അത് നിങ്ങളുടെ ഔദാര്യമല്ല;  ജനങ്ങളുടെ നികുതിപ്പണമാണ്. ചെയ്യേണ്ട ജോലി ചെയ്യേണ്ട സമയത്ത് ചെയ്യാതിരുന്ന
ഉദ്യോഗസ്ഥ പ്രമാണിമാര്‍ ഒന്ന് മനസ്സിലാക്കണം കടലില്‍ മരണത്തോട് മല്ലടിച്ചു കൊണ്ടിരിയ്ക്കുന്ന ആ മത്സ്യത്തൊഴിലാളികളുടെ കൂടി നികുതിപ്പണമാണ് നിങ്ങളുടെ ശമ്പളം.
ജനപ്രതിനിധികളെപ്പറ്റി എന്തു പറയാന്‍!
പൂച്ച എങ്ങനെ വീണാലും നാലു കാലില്‍ വീഴുന്ന ദുസ്സാമര്‍ത്ഥ്യമാണ് അവരുടെ കൈമുതല്‍.
കഷ്ടം!

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

Malayalam News Live: ശബരിമലയിൽ വൻഭക്തജനത്തിരക്ക്, നാളെ മുതൽ കേരളീയ സദ്യ
ലൈംഗികാതിക്രമ കേസ്; സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് നിര്‍ണായകം, ജാമ്യാപേക്ഷയിൽ വിധി ഇന്ന്