സൗദി അറേബ്യ; സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തില്‍ കയറാന്‍ അനുമതി

Published : Jan 09, 2018, 12:58 AM ISTUpdated : Oct 04, 2018, 07:55 PM IST
സൗദി അറേബ്യ; സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തില്‍ കയറാന്‍ അനുമതി

Synopsis

സൗദിയില്‍  സ്ത്രീകള്‍ക്ക് വെള്ളിയാഴ്ച മുതല്‍ കായിക സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കാം. ആദ്യമായാണ് രാജ്യത്ത് വനിതകള്‍ക്ക് സ്റ്റേഡിയങ്ങളില്‍ പ്രവേശനം അനുവദിക്കുന്നത്. വെള്ളിയാഴ്ച ജിദ്ദയില്‍ നടക്കുന്ന ഫുട്ബാള്‍ മത്സരം കാണാന്‍ സ്ത്രീകള്‍ ഉണ്ടാകും.

സൗദിയിലെ സ്റ്റേഡിയങ്ങളില്‍ കായിക മത്സരങ്ങള്‍ വീക്ഷിക്കുന്നതിന് സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുമെന്ന് കഴിഞ്ഞ ഒക്ടോബര്‍ ഇരുപത്തിയൊമ്പതിനാണ് ജനറല്‍ സ്‌പോര്‍ട്‌സ് അഥോറിറ്റി പ്രഖ്യാപിച്ചത്. ഇതുപ്രകാരം അടുത്തയാഴ്ച മുതല്‍ സ്ത്രീകള്‍ക്ക് കായിക സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കാം. ജനുവരി പന്ത്രണ്ട്, പതിമൂന്നു, പതിനെട്ട് തിയ്യതികളില്‍ ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്റ്റേഡിയത്തില്‍ ഫുട്ബാള്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ ഗ്യാലറിയില്‍ സ്ത്രീകളും ഉണ്ടാകും. 

രാജ്യത്തെ പ്രമുഖ ക്ലബ്ബുകള്‍ ആയ അല്‍ അഹലി, അല്‍ ബാതിന്‍, അല്‍ ഹിലാല്‍, ഇത്തിഹാദ്, ഇതിഫാഖ്, അല്‍ ഫൈസലി എന്നിവരാണ് ഈ ദിവസങ്ങളില്‍ നടക്കുന്ന പ്രൊഫഷനല്‍ ലീഗ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്റ്റേഡിയം, റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയം, ദമാമിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ ഫഹദ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. ഈ സ്റ്റേഡിയങ്ങളില്‍ ഇതിനായി പ്രത്യേക സൗകര്യം ഒരുക്കും.

 ഈ സ്റ്റേഡിയങ്ങളില്‍ നിന്നുള്ള പ്രതികരണത്തിന് അനുസരിച്ച് മറ്റ് സ്റ്റേഡിയങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാനാണ് നീക്കം. സൗദി വനിതകള്‍ക്ക് സ്‌പോര്‍ട്‌സ് കോളേജ്, ഫുട്ബാള്‍ ക്ലബ്ബുകള്‍ തുടങ്ങിയവ ആരംഭിക്കാനും നീക്കമുണ്ട്. സൗദി വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനിച്ച് ഒരു മാസത്തിനു ശേഷമാണ് സ്ത്രീകള്‍ക്ക് കായിക സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നത്. വിവിധ മേഖലകളില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഘട്ടം ഘട്ടമായി നീക്കുന്നതിനെ സ്വാഗതം ചെയ്യുകയാണ് സൗദി വനിതകള്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്ത കാര്യം, വിമർശിച്ച് സാദിക്കലി തങ്ങൾ; 'പുനരധിവാസത്തിൽ കർണാടക മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷ'
ഓപ്പറേഷന്‍ ഡിഹണ്ട്: കേരളത്തിൽ പോലീസ് വലവിരിച്ചു; 1441 പേരെ പരിശോധിച്ചു, 63 പേർ കുടുങ്ങി