സൗദിയില്‍ സ്വദേശി വനിതാ ജീവനക്കാരുടെ എണ്ണം 28 ശതമാനമായി ഉയര്‍ത്തും

Published : Mar 21, 2017, 07:00 PM ISTUpdated : Oct 05, 2018, 04:12 AM IST
സൗദിയില്‍ സ്വദേശി വനിതാ ജീവനക്കാരുടെ എണ്ണം 28 ശതമാനമായി ഉയര്‍ത്തും

Synopsis

ജിദ്ദ: സൗദിയില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ സ്വദേശി വനിതാ ജീവനക്കാരുടെ എണ്ണം ഇരുപത്തിയെട്ട് ശതമാനമായി വര്‍ധിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. മുപ്പത്തിയഞ്ചു ശതമാനം സ്വകാര്യ സ്ഥാപനങ്ങളും സ്വദേശീവല്‍ക്കരണ പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്നു അധികൃതര്‍ കണ്ടെത്തി. കൂടുതല്‍ മേഖലകളില്‍ വിദേശതൊഴിലാളികള്‍ക്ക് പകരം സ്വദേശികള്‍ക്ക് മെച്ചപ്പെട്ട ജോലി കണ്ടെത്തുകയാണ് പുതിയ നിതാഖാത് പദ്ധതിയുടെ ലക്‌ഷ്യം. 2020 ആകുമ്പോഴേക്കും സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ 12.1ശതമാനത്തില്‍ നിന്നും 9 ശതമാനമായി കുറയ്‌ക്കും. ഇതോടൊപ്പം തൊഴില്‍ മേഖലയില്‍ സൗദി വനിതാ ജീവനക്കാരുടെ എണ്ണം  28 ശതമാനമായി വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

തുടര്‍ച്ചയായ മുന്നറിയിപ്പ് ഉണ്ടായിട്ടും 35 ശതമാനം സ്വകാര്യ സ്ഥാപനങ്ങളും സ്വദേശീവല്‍ക്കരണ പദ്ധതി നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടതായി മന്ത്രാലയം കണ്ടെത്തി. അറുപത്തിയഞ്ചു ശതമാനം സ്ഥാപനങ്ങള്‍ മാത്രമാണ് പദ്ധതി നടപ്പിലാക്കിയത്. സ്വദേശി ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് പുറമേ അവര്‍ക്ക് മെച്ചപ്പെട്ട വേതനവും തൊഴില്‍ സാഹചര്യവും ഉറപ്പ് വരുത്തുകയാണ് പുതിയ നിതാഖാത് പദ്ധതി.

പദ്ധതിയുമായി സഹകരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ അനുവദിക്കും. അതേസമയം നാഷണല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ പ്രോഗ്രാമിന്‍റെ ഭാഗമായി 2020 ആകുമ്പോഴേക്കും ചാരിറ്റി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ മൂന്നു ലക്ഷം സൗദികള്‍ക്ക് ജോലി കണ്ടെത്തുമെന്ന് മന്ത്രാലയം അറിയിച്ചു. ഇരുനൂറ് ചാരിറ്റി സ്ഥാപനങ്ങളില്‍ സൗദി വോളണ്ടിയര്‍മാര്‍ക്കായി പ്രത്യേക വിഭാഗം ആരംഭിക്കും. സന്നദ്ധസേവനങ്ങളില്‍ താല്‍പര്യമുള്ള സ്വദേശികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും പദ്ധതിയുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'2026 സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെ, ഇന്ത്യയെ സമ്പന്നമാക്കാൻ ഊർജം ലഭിക്കട്ടെ'; പുതുവത്സരാശംസ നേർന്ന് രാഷ്ട്രപതി
1999ന് ശേഷം ഇതാദ്യം, കോൺഗ്രസ് മത്സരിക്കുക 528 സീറ്റുകളിൽ; മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഉദ്ധവിനോട് ഇടഞ്ഞ് കോണ്‍ഗ്രസ്