കാശ്മീരില്‍ ഭീകരര്‍ക്കായി സൈന്യത്തിന്‍റെ വ്യാപക തെരച്ചിൽ

Published : May 17, 2017, 08:15 AM ISTUpdated : Oct 04, 2018, 05:51 PM IST
കാശ്മീരില്‍ ഭീകരര്‍ക്കായി സൈന്യത്തിന്‍റെ വ്യാപക തെരച്ചിൽ

Synopsis

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരര്‍ക്കായി വ്യാപക തെരച്ചിൽ. 1,000 സുരക്ഷാ സൈനികരാണ് തെരച്ചിൽ നടത്തുന്നത്. ബാലക്കോട്ട് മേഖലയിൽ പാകിസ്ഥാൻ സൈന്യം ജനവാസ കേന്ദ്രത്തിനുനേരെ വെടിവച്ചു. പ്രതിരോധമന്ത്രി അരുൺ ജയ്റ്റ്‍ലി ശ്രീനഗറിൽ കരസേന മാധാവി ബിപിൻ റാവത്തുമായി കൂടിക്കാഴ്ച നടത്തും.

200 ഓളം ഭീകര്‍ ജമ്മുകശ്മീരിൽ സജീവമാണെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഷോപ്പിയാനിൽ ഭീകരര്‍ക്കായി സുരക്ഷാ സേനയുടെ തെരച്ചിൽ. ജമ്മു കശ്മീര്‍ പോലീസും സൈന്യവും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. 

ഷോപ്പിയാനിലെ വീടുകള്‍ കേന്ദ്രീകരിച്ചും സൈന്യം തിരച്ചില്‍ വ്യാപകമാക്കി.  അതിനിടെ ഇന്നലെ അര്‍ദ്ധരാത്രി  ജമ്മു കശ്മീരിലെ ബലാകോട്ട് മേഖലയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. സൈനിക പോസ്റ്റുകളും ജനവാസ കേന്ദ്രവും ലക്ഷ്യമാക്കിയായിരുന്നു മോര്‍ട്ടാര്‍ ഷെല്ലാക്രമണവും വെടിവയ്പ്പും നടത്തി. 

രണ്ടാഴ്ച്ചയ്ക്കിടെ എട്ടാം തവണയാണ് പാകിസ്ഥാൻ വെടിനിര്‍ത്തൽ കരാര്‍ ലംഘിക്കുന്നത്.  ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു.  അതിര്‍ത്തി ഗ്രാമങ്ങളിൽ നിന്ന് 17,00 ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ
തൃശ്ശൂരിൽ വീടിനുള്ളിൽ യുവതി പൊള്ളലേറ്റ് മരിച്ച നിലയിൽ; മൃതദേഹം കണ്ടത് അടുക്കളയിൽ, സമീപം ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പി