സൗദി പൊതുമാപ്പ്; നിയമ ലംഘകരെ സഹായിക്കുന്നവര്‍ക്കും കടുത്ത ശിക്ഷ

Published : Jun 06, 2017, 01:29 AM ISTUpdated : Oct 05, 2018, 02:25 AM IST
സൗദി പൊതുമാപ്പ്; നിയമ ലംഘകരെ സഹായിക്കുന്നവര്‍ക്കും കടുത്ത ശിക്ഷ

Synopsis

സൗദിയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഇതുവരെ മൂന്നര ലക്ഷത്തോളം ആളുകള്‍ പ്രയോജനപ്പെടുത്തി. സൗദിയില്‍ താമസിക്കുന്ന നിയമലംഘകരായ വിദേശികള്‍ക്ക് രാജ്യം വിടുന്നതിനുള്ള കാലാവധി അവസാനിക്കാന്‍ ഇനി 21 ദിവസം കൂടി മാത്രമാണ് ബാക്കിയുള്ളത്.

ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് രാജ്യം വിടുന്നതിനു പ്രഖ്യാപിച്ച പൊതുമാപ്പ് ഇതിനകം 3,45,089 പേര്‍ പ്രയോജനപ്പെടുത്തിയതായി ജവാസാത് ഉപമേധാവി കേണല്‍ ദയ്ഫുല്ലാ സ്വതാം അല്‍ ഹുവൈഫി വ്യക്തമാക്കി. നിയമ ലംഘകരില്ലാത്ത രാജ്യം എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച പൊതുമാപ്പ് കഴിഞ്ഞ മാര്‍ച്ച് 29 നാണ് ആരംഭിച്ചത്. 90 ദിവസം നീണ്ടു നില്‍ക്കുന്ന പൊതുമാപ്പു അവസാനിക്കാന്‍ ഇനി 21 ദിവസം മാത്രമാണ് ബാക്കിയുള്ളത്.

പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ രാജ്യത്ത് തങ്ങുന്നവര്‍ക്കു കടുത്തശിക്ഷയാണ് കാത്തിരിക്കുന്നതെന്ന് ജവാസാത് ഉപമേധാവി മുന്നറിയിപ്പ് നല്‍കി. നിയമ ലംഘകരുടെ വിവരങ്ങള്‍ മറച്ചു വെയ്ക്കല്‍, അവര്‍ക്ക് ജോലി-താമസ സൗകര്യം നല്‍കല്‍ തുടങ്ങിയ നിയമ ലംഘനം നടത്തുന്നവര്‍ വന്‍ സംഖ്യ പിഴയും ജയില്‍ ശിക്ഷ ഉള്‍പ്പടെയുള്ള ശിക്ഷാ നടപടികള്‍ക്കും വിധേയമാകേണ്ടി വരും. അതേസമയം പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കാനായി ഇന്ത്യന്‍ എംബസിയില്‍ ഇതുവരെ ലഭിച്ചത് 28,356 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകളാണ്. ഇതില്‍ 27,855 പേര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്  വിതരണം ചെയ്തതായും ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദേശീയപാതയുടെ മതിലിടിഞ്ഞു വീണു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കേസിന് പോകാനില്ല, പുതിയ ലാപ്ടോപ് പൊലീസ് വാങ്ങിത്തരണമെന്ന് അഭിറാം; അന്വേഷണം നടത്തി നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി