ഭാര്യയുമായി അനുമതിയില്ലാതെ ലൈംഗിക ബന്ധം; ബലാത്സംഗം അല്ലെന്ന് കോടതി

Web Desk |  
Published : Apr 03, 2018, 04:03 PM ISTUpdated : Jun 08, 2018, 05:49 PM IST
ഭാര്യയുമായി അനുമതിയില്ലാതെ ലൈംഗിക ബന്ധം; ബലാത്സംഗം അല്ലെന്ന് കോടതി

Synopsis

അനുമതിയില്ലാതെ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗം അല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി

ഗാന്ധിനഗര്‍: അനുമതിയില്ലാതെ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗം അല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ഭാര്യയ്ക്ക് 18 വയസ് തികഞ്ഞിരിക്കണമെന്ന് മാത്രമേ നിര്‍ബന്ധമുള്ളുവെന്ന് കോടതി പറഞ്ഞു. ഡോക്ടറായ ഭര്‍ത്താവിനെതിരെ ഡോക്ടറായ ഭാര്യ തന്നെയാണ് കേസ് നല്‍കിയത്. ഇത് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.

തനിക്ക് താത്പര്യമില്ലാതെ ഭര്‍ത്താവ് ഓറല്‍ സെക്സ് അടക്കമുള്ള കാര്യങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നുവെന്നും, ഇത് ബലാത്സംഗത്തിന്‍റെ പരിധിയില്‍ വരുന്നതാണെന്നുമായിരുന്നു ഭാര്യയുടെ വാദം. കൂടാതെ സ്ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിക്കുന്നതായും പരാതിയിലുണ്ട്.

എന്നാല്‍ ഓറല്‍ സെക്സിന് നിര്‍ബന്ധിക്കുന്ന ക്രൂരമാണെന്ന് കോടതി നിരീക്ഷിച്ചു.ഭര്‍ത്താവിനെതിരെയുള്ള റേപ്പ് കേസ് ഇന്ത്യന്‍ പീനല്‍ കോഡ് 375 ന്റെ പരിധിയില്‍ വരില്ലെന്ന് ജസ്റ്റിസ് ജെ ബി പാര്‍ദ്ദിവാല നിരീക്ഷിച്ചു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉന്നാവ് പീഡനക്കേസ്; 'ഭീഷണി തുടരുന്നു', രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണാൻ അതിജീവിത
ക്രിസ്മസ് ദിനത്തിൽ സിഎൻഐ സഭാ ദേവാലയത്തിലെത്തി പ്രധാനമന്ത്രി, പ്രാർത്ഥന ചടങ്ങുകളിലും പങ്കെടുത്തു