ഷാര്‍ജ ജയിലില്‍ 149 ഇന്ത്യക്കാര്‍ മോചിതരായി

Published : Sep 28, 2017, 09:34 PM ISTUpdated : Oct 05, 2018, 01:28 AM IST
ഷാര്‍ജ ജയിലില്‍ 149 ഇന്ത്യക്കാര്‍ മോചിതരായി

Synopsis

ഷാര്‍ജ:  വിവിധ നിയമലംഘനങ്ങളുടെ പേരില്‍ ഷാര്‍ജയില്‍ ജയിലിലായിരുന്ന 149 ഇന്ത്യക്കാര്‍ ജയില്‍ മോചിതരായി. കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി 149 പേരുടെ ജയില്‍ മോചനം ഷാര്‍ജ ഭരണാധികാരി മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയിരുന്നു. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടാത്തവരാണ് മോചിതരായത്.  

ഷാര്‍ജയില്‍ മൂന്ന് വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്കാണ് മോചനം സാധ്യമായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനപ്രകാരം ഷാര്‍ജ ഭരണാധികാരിയാണ് തിരുവനന്തപുരത്ത് നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയത്. 

കഴിഞ്ഞ ദിവസം ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയും ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയാണ് വഴിത്തിരിവായത്. തൊഴില്‍ തര്‍ക്കം, വിസാ പ്രശ്‌നം അടക്കമുള്ള കേസുകളില്‍ പെട്ട മലയാളികളെ നാട്ടിലേക്ക് അയക്കണമെന്നായിരുന്നു പിണറായി ആവശ്യപ്പെട്ടത്. 

എന്നാല്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയില്‍ സമാനകുറ്റത്തിന് ശിക്ഷ അനുഭവിക്കുന്ന മലയാളികള്‍ അല്ലാത്തവര്‍ക്കും ആനൂകൂല്യം ലഭിച്ചിട്ടുണ്ട്. ഷാര്‍ജയില്‍ വീണ്ടും ജോലിചെയ്യാനും ഭരണാധികാരി അവസരം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഷാര്‍ജ സുല്‍ത്താന്റെ കേരള സന്ദര്‍ശനത്തിലെ നിര്‍ണ്ണായക വഴിത്തിരിവാണ് തടവുകാരുടെ മോചനം. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഡി ലിറ്റ് ബിരുദം ഷാര്‍ജ ഭരണാധികാരിക്ക് സമ്മാനിച്ച ചടങ്ങിലായിരുന്നു പ്രഖ്യാപനം. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഷാര്‍ജയും കേരളവും തമ്മിലുള്ള ഊഷ്മള ബന്ധത്തെ കുറിച്ചും പരസ്പര സഹകരണം തുടരേണ്ടതിനെ കുറിച്ചും ഷാര്‍ജ ഭരണാധികാരിയും ഗവര്‍ണ്ണറും മുഖ്യമന്ത്രിയും പറഞ്ഞു.

ജയില്‍ മോചിതരാക്കുന്നതുമായി ബന്ധപ്പെട്ട്  മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ സമയോജിത ഇടപെടലാണ് ഗുണം ചെയ്തതെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഇതിനെതിരെ ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സംഭവത്തെ രാഷ്ട്രീയമായി മുതലെടുക്കുകയാണെന്നായിരുന്നു എം.ടി രമേശ് പ്രതികരിച്ചത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ആശാ നാഥ് ഡെപ്യൂട്ടി മേയർ, നിർണായക പ്രഖ്യാപനം തിരക്കിട്ട ചർച്ചകൾക്കൊടുവിൽ
റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു; രണ്ട് പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്