ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്ന പ്രണബ് മുഖര്‍ജിക്ക് ഉപദേശവുമായി മകള്‍

Web desk |  
Published : Jun 06, 2018, 10:33 PM ISTUpdated : Jun 29, 2018, 04:12 PM IST
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്ന പ്രണബ് മുഖര്‍ജിക്ക് ഉപദേശവുമായി മകള്‍

Synopsis

ബിജെപിയില്‍ ചേരുമെന്നത് അടിസ്ഥാന രഹിതം  

ദില്ലി: മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി നാളെ ആര്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി മകള്‍ ഷര്‍മിസ്ത മുഖര്‍ജി. തുടര്‍ ട്വീറ്റുകളിലായാണ് അവര്‍ നിലപാട് വ്യക്തമാക്കിയത്. നാഗ്പൂരിലേക്ക് പോകുന്നത് ബിജെപിക്കും ആര്‍എസ്എസിനും തെറ്റായ പ്രചാരണങ്ങള്‍ നടത്താന്‍ സഹായിക്കുമെന്നും അത് അവര്‍ക്ക് വിശ്വസിപ്പിക്കാന്‍ സാധിക്കുമെന്നും ഷര്‍മിസ്ത പറയുന്നു. ഇത് ഒരു തുടക്കമാണെന്നും പ്രണബിനോട് മകള്‍ ഉപദേശിക്കുന്നുണ്ട്.

നേരത്തേ, ബിജെപിയുടെ വൃത്തിക്കെട്ട തന്ത്രങ്ങള്‍ മനസിലാക്കണമെന്നും ഷര്‍മിസ്ത ട്വിറ്റ് ചെയ്യുന്നു. താങ്കള്‍ പരിപാടിയില്‍ പങ്കെടുത്ത് അവരുടെ ആശയങ്ങള്‍ പങ്കുവെയ്ക്കുമെന്ന് ആര്‍എസ്എസ് പോലും കരുതുന്നില്ല. താങ്കളുടെ പ്രസംഗം മറക്കപ്പെടും. എന്നാല്‍, പ്രസംഗിക്കുന്നതിന്‍റെ ചിത്രങ്ങള്‍ വ്യാജ പ്രസ്താവനകള്‍ സഹിതം പ്രചരിക്കപ്പെടും. താന്‍ ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ഷര്‍മിസ്ത കുറിച്ചു.  ഇതിനിടെ ആര്‍എസ്എസ് പരിപാടിയിൽ പങ്കെടുക്കാനായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജി നാഗ്പൂരിലെത്തി.

ആർഎസ്എസ് ആസ്ഥാനത്ത് നാളെ നടക്കുന്ന അവസാന വർഷ സംഘ ശിക്ഷ വർഗ് പാസിങ് ഔട്ട് പരിപാടിയിലാണ് പ്രണബ് മുഖർജി പങ്കെടുക്കുന്നത്. ആർഎസ്എസിന്‍റെ പരിപാടിയിൽ പങ്കെടുക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളുയര്‍ത്തിയ വിമർശനങ്ങക്ക് നാളെ  മറുപടി  പറയും എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലസ്ഥാനത്തെ അടുത്ത പോര് ബസ്സിന്റ പേരിൽ; ഇ-ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്ന് മേയർ വിവി രാജേഷ്
'പരസ്യത്തിൽ അഭിനയിച്ചതിന് പറഞ്ഞുറപ്പിച്ച പണം തന്നില്ല, ഒരു തട്ടിപ്പിൻ്റെയും ഭാഗമായില്ല'; ഇഡിയോട് ജയസൂര്യ