പര്‍ദയിട്ട് ജയലളിതയ്‍ക്കൊപ്പം എക്സിബിഷനു പോയ കഥ ഷീല പറയുന്നു- വീഡിയോ

Published : Dec 06, 2016, 02:00 AM ISTUpdated : Oct 05, 2018, 12:09 AM IST
പര്‍ദയിട്ട് ജയലളിതയ്‍ക്കൊപ്പം എക്സിബിഷനു പോയ കഥ ഷീല പറയുന്നു- വീഡിയോ

Synopsis

ഒരേകാലത്തു തമിഴിലും മലയാളത്തിലും താരറാണിമാരായി തിളങ്ങിയിരുന്ന നായികമാരാണ് ജയലളിതയും ഷീലയും. ഇരുവരും തമ്മില്‍ അടുത്ത സൗഹൃദവുമുണ്ടായിരുന്നു.

ജയലളിതയെ കുറിച്ച് ഷീല പറയുന്നു.

വീട്ടില്‍ അമ്മു എന്നായിരുന്നു എന്നു വിളിച്ചിരുന്നത്. അവരും ഞാനും വലിയ ബിസിയായിരുന്നു അഭിനയിക്കുന്ന കാലത്ത്. അടുത്തടുത്ത ഷൂട്ടിം ഉണ്ടായിരുന്നു.  അപ്പോള്‍ രണ്ടുപേര്‍ക്കും എപ്പോഴും പുറത്തൊന്നും പോകാന്‍ ഒക്കില്ലല്ലോ. എനിക്കാണെങ്കില്‍ പോകാം. തമിഴ്നാട്ടില്‍ എന്നെ ആരും അറിയില്ല. പക്ഷേ അവര്‍ക്കു പോകാന്‍ ഒക്കുമോ? അപ്പോള്‍ രണ്ടുപേരും പര്‍ദയൊക്കെ ഇട്ടുകൊണ്ട് എക്സിബിഷനു ഒക്കെ പോയിട്ടുണ്ട്. ബുഹാരി എന്ന ഹോട്ടലുണ്ടായിരുന്നു. ആ ഹോട്ടലിനു മുന്നില്‍ കാറിലിരുന്നിട്ട് ഫലൂദ ഒക്കെ കഴിക്കും. രണ്ടുപേരും ഒരുമിച്ച് പടത്തിനു പോകും. വീട്ടില്‍ വരും. ഞങ്ങള്‍ ഒരേസമയത്ത് ആയിരുന്നു വീട് കെട്ടിയിരുന്നത്. എന്റെ വീട് കെട്ടിയപ്പോള്‍ ആദ്യം ഞാന്‍ നോക്കിയത് സൗന്ദര്യമായിരുന്നു. എനിക്ക് ഒരു വാട്ടര്‍ ഫാള്‍സ് വേണമെന്നുണ്ടായിരുന്നു. എന്റെ വീടിന്റെ മുന്‍വശത്ത് വലിയൊരു  വാട്ടര്‍ ഫാള്‍സ്. ആ കാലത്ത് ആരും വീട്ടില്‍ ലിഫ്റ്റ് വച്ചില്ലായിരുന്നു. ഞാന്‍ ലിഫ്റ്റ് വെച്ചു. പക്ഷേ ജയലളിത എന്തുചെയ്തെന്നറിയുമോ? അവര്‍ വീടു കെട്ടിയപ്പോള്‍ വലിയ ഒരു ഹാള്‍ മുഴുവനും ലൈബ്രറിയാക്കി. ലോകത്തുള്ള എല്ലാ പുസ്തകങ്ങളും ആ ലൈബ്രറിയില്‍ കാണും. എപ്പോഴും അവര്‍ വായിച്ചുകൊണ്ടിരിക്കും. അവരെപ്പോലെ ബുദ്ധിയുള്ള ഒരു സ്ത്രീ ലോകത്ത് കാണാനൊക്കില്ല.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് നിർബന്ധിച്ച് ഡിസ്‌ചാർജ് ചെയ്തെന്ന് ആരോപണം; യുവാവ് റോഡിൽ കുഴഞ്ഞുവീണു
ഇലക്‌ഷൻ കമ്മീഷനെ ആക്ഷേപിക്കുന്ന Al വീഡിയോ നീക്കം ചെയ്തില്ല, സമൂഹമാധ്യമമായ എക്സിനെതിരെ സൈബർ പൊലീസ് കേസെടുത്തു