അമേരിക്കന്‍ ഇന്റലിജന്‍സ് മേധാവിയെ ഞെട്ടിച്ച് ഇന്ത്യ

Published : Mar 01, 2017, 10:09 AM ISTUpdated : Oct 05, 2018, 02:45 AM IST
അമേരിക്കന്‍ ഇന്റലിജന്‍സ് മേധാവിയെ ഞെട്ടിച്ച് ഇന്ത്യ

Synopsis

വാഷിംഗ്ടണ്‍: ഒറ്റ വിക്ഷേപണത്തിലൂടെ 104 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിച്ച ഐഎസ്ആര്‍ഒയുടെ നേട്ട അമേരിക്കയെ ഞെട്ടിച്ചു. ഇന്റലിജന്‍സ് മേധാവി സ്ഥാനത്തേക്ക് ട്രംപ് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത ഡാന്‍ കോട്സ് ആണ് ഇന്ത്യയുടെ ചരിത്രവിജയം കണ്ട് ഞെട്ടിയത്.

'ഇന്ത്യയുടെ ചരിത്ര നേട്ടത്തിന്റെ വാര്‍ത്ത വായിച്ച് ഞാന്‍ ശരിക്കും ഞെട്ടി. ഇനി അമേരിക്കയ്ക്ക് മടിച്ചു നില്‍ക്കാനാവില്ല'-മുന്‍ സെനറ്റര്‍ കൂടിയായ ഡാന്‍ കോട്സ് പറഞ്ഞു. പുതിയ പദവി ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോഴാണ് ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിച്ച ഐഎസ്ആര്‍ഒയുടെ നേട്ടത്തെക്കുറിച്ച് കോട്സ് പരാമര്‍ശിച്ചത്. ഇന്ത്യ വിക്ഷേപിച്ചത് ചെറിയ ഉപഗ്രഹങ്ങളായിരിക്കാം. എന്നാലും ഒറ്റ റോക്കറ്റില്‍ ഇത്രയും ഉപഗ്രങ്ങള്‍, അത് 104 പ്ലാറ്റ്ഫോമുകളാണെന്ന് ഓര്‍ക്കണം-കോട്സ് പറഞ്ഞു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ മേധാവിയായാണ് ഡാന്‍ കോട്സ് വരുന്നത്.

ഉപഗ്രഹ വിക്ഷേപണ രംഗത്ത് കഴിഞ്ഞ മാസമാണ് ഇന്ത്യ ചരിത്രനേട്ടം കുറിച്ചത്. 104  ഉപഗ്രഹങ്ങള്‍ ഒറ്റ വിക്ഷേപണ വാഹനത്തില്‍ ഭ്രമണപഥത്തിലെത്തിച്ചാണ് ഐഎസ്ആര്‍ഒ ചരിത്രമെഴുതിയത്. പി.എസ്.എല്‍.വി - സി മുപ്പത്തേഴ് വിക്ഷേപണവാഹനം അരമണിക്കൂര്‍ കൊണ്ട് നൂറ്റിനാല് ഉപഗ്രഹങ്ങളേയും വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. രാജ്യാന്തര ബഹിരാകാശ ഗവേഷണ രംഗത്ത് സമാനതകളില്ലാത്ത നേട്ടമായിരുന്നു ഇന്ത്യയുടേത്.

 ഏഴുരാജ്യങ്ങളില്‍ നിന്നുള്ള ഉപഗ്രഹങ്ങള്‍ അരമണിക്കൂറിനുള്ളില്‍ നിശ്ചയിച്ച ഭ്രമണപഥങ്ങളിലെത്തി. അമേരിക്കയുടെ 96 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് രണ്ട് - സിയും ഇതിലുള്‍പ്പെടും. 2014 ല്‍ 37 ഉപഗ്രഹങ്ങള്‍ ഒന്നിച്ചുവിക്ഷേപിച്ച റഷ്യയുടെ റെക്കോര്‍ഡാണ് ഐഎസ്ആര്‍ഒ മറികടന്നത്. അതും മൂന്നിരട്ടി വ്യത്യാസത്തില്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

പക്ഷിപ്പനി; ആലപ്പുഴയിൽ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു, 30 മുതൽ ഹോട്ടലുകൾ അടച്ചിടും, പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. ഷഹനയുടെ ആത്മഹത്യ; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ