
പാരിസ്: ഫ്രാൻസിലെ സ്ട്രാസ്ബോർഗിൽ പട്ടണത്തിലെ ക്രിസ്മസ് മാർക്കറ്റിൽ അക്രമി നടത്തിയ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പ്രാദേശിക സമയം എട്ടുമണിയോടെയാണ് സംഭവം നടന്നത്. അക്രമിയെ തിരിച്ചറിഞ്ഞതായി പൊലിസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് സുരക്ഷ ശക്തമാക്കി. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് പൊലിസ് അറിയിച്ചിട്ടുണ്ട്.
ഓട്ടോമാറ്റിക് തോക്കുമായിട്ടാണ് അക്രമി ക്രിസ്മസ് ചന്തയിലെത്തിയതെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നു. വെടിവച്ചതിന് ശേഷം ഒരു ടാക്സിയുടെ മുകളിൽ ചാടിക്കയറി ഓടിമറയുകയായിരുന്നു. ആളുകൾ അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന ശബ്ദവും അലറിക്കരച്ചിലും കേട്ട് സമീപവാസികൾ വീട്ടിൽ കയറി വാതിലടച്ചതായും പറയുന്നു. അക്രമി ആരാണെന്ന് തിരിച്ചറിഞ്ഞതായി പൊലിസ് വെളിപ്പെടുത്തി. ഇയാളെ പിടികൂടുന്നതിനായി പ്രദേശത്ത് കർശന സുരക്ഷ ഏർപ്പെടുത്തിയതായും പൊലിസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam