സൗമ്യവധക്കേസും ജിഷ വധക്കേസും ഒരേപോലെ

Web Desk |  
Published : Sep 15, 2016, 07:06 PM ISTUpdated : Oct 05, 2018, 01:51 AM IST
സൗമ്യവധക്കേസും ജിഷ വധക്കേസും ഒരേപോലെ

Synopsis

മാനഭംഗശ്രമത്തിനിടയിലെ കൊലപാതകമാണ് സൗമ്യയുടേതും ജിഷയുടേതും. ഇരുകേസിലെയും പ്രതികള്‍ ഇതരസംസ്ഥാനക്കാര്‍. ബലപ്രയോഗത്തിലൂടെ കീഴ്‌പെടുത്താനുളള ശ്രമം ചെറുത്തപ്പോഴാണ് ഗോവിന്ദച്ചാമിയും അമീറുള്‍ ഇസ്ലാമും കൊലപാതകം നടത്തിയതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഈ മല്‍പിടുത്തത്തിനിടയില്‍ കിട്ടിയ തെളിവുകളാണ് ഇരുരകേസുകളിലും പൊലീസിന്റെ തുരുപ്പൂചീട്ട്. സാമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ ഡി എന്‍ എ സാംപിള്‍ ഷൊര്‍ണൂര്‍ പാസഞ്ചറിന്റെ കന്പാര്‍ട്ടുമെന്റില്‍നിന്നും സൗമ്യുടെ ശരീരത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്തിരുന്നു. ജിഷ വധക്കേസില്‍ അമീറിന്റെ ഡി എന്‍ എ സാംപിളുകള്‍ വീട്ടില്‍ നിന്നും ജിഷയുടെ വസ്തരങ്ങളില്‍ നിന്നും കിട്ടി. പ്രതികളുടെ ശരീര കോശങ്ങള്‍ ജിഷയുടെയും സൗമ്യയുടേയും നഖത്തിനടിയില്‍ ഉണ്ടായിരുന്നു. സാഹചര്യത്തെളിവുകളും ഇരുപ്രതികള്‍ക്കും എതിരാണ്. എന്നാല്‍ കൃത്യത്തിന് ദൃക്‌സാക്ഷികളില്ല എന്നതാണ് സൗമ്യ വധക്കേസില്‍ എന്നതുപോലെ ജിഷ വധക്കേസിലും പ്രോസിക്യൂഷനെ വേവലാതിപ്പെടുത്തുന്നത്. സാഹചര്യത്തെളിവുകൊണ്ടുമാത്രം കൊലപാതകക്കുറ്റം തെളിയില്ലെന്ന് ചുരുക്കം. ജിഷ വധക്കേസില്‍ വീടിനുളളില്‍ കണ്ട അജ്ഞനായ വ്യക്തിയുടെ വിരലടയാളം പോലും പ്രോസിക്യൂഷന് തിരിച്ചടിയാകുന്നത് ഈ ഘട്ടത്തിലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആകാശത്ത് വെച്ച് എൻജിൻ ഓഫായി, മുംബൈയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
'വാളയാറിലേത് വെറും ആള്‍ക്കൂട്ടക്കൊലയല്ല, പിന്നിൽ ആര്‍എസ്എസ് നേതാക്കള്‍'; ഗുരുതര ആരോപണവുമായി മന്ത്രി എംബി രാജേഷ്