സിറിയയില്‍ കൂട്ടക്കുരുതി തുടരുന്നു

Published : Sep 12, 2016, 05:13 AM ISTUpdated : Oct 05, 2018, 02:36 AM IST
സിറിയയില്‍ കൂട്ടക്കുരുതി തുടരുന്നു

Synopsis

ഈദ് ആഘോഷങ്ങള്‍ക്കിടയിലും സിറിയയില്‍ കൂട്ടക്കുരുതി തുടരുന്നു. വിമതര്‍ക്കെതിരായ നടപടിയില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അലെപ്പോയിലും ഇദ് ലിബുലുമാണ് ആക്രമണം നടന്നത്.

സിറിയന്‍ സേനയും സഖ്യസേനയായ റഷ്യയുമാണ് ആക്രമണങ്ങള്‍ നടത്തിയത്. പെരുന്നാള്‍ ഒരുക്കങ്ങള്‍ക്ക് മുന്നോടിയായി മാര്‍ക്കറ്റിലെത്തിയവരാണ് കൊല്ലപ്പെട്ടവരില്‍ മിക്കവരും. ഇദ് ലിബില്‍ 55 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അലെപ്പോയില്‍ 9 കുട്ടികളുള്‍പ്പെടെ 46 പേര്‍ കൊല്ലപ്പെട്ടു. ഇവിടെയാണ് സംഘര്‍ഷം മൂലം കനത്ത നാശനഷ്‌ടമുണ്ടായിരിക്കുന്നത്.  തുടരുന്ന ആക്രമണങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ മരിച്ചു വീണു കഴിഞ്ഞു..സിറിയയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി അമേരിക്കയും റഷ്യയും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായ ശേഷമാണ് ആക്രമണം എന്നതാണ് ശ്രദ്ധേയം. ശക്തരായ അമേരിക്കയും റഷ്യയുമാണ് ഇരു പക്ഷത്ത് നിന്നും പോരടിക്കുന്നത്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ റഷ്യ പിന്തുണക്കുമ്പോള്‍ വിമതര്‍ക്കൊപ്പമാണ് അമേരിക്ക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

'ഭാര്യയുടെ സീറ്റിന് വേണ്ടിയുള്ള നെട്ടോട്ടത്തിൽ പാർട്ടി സെക്രട്ടറി മറ്റെല്ലാം മറന്നു, സുധാകരനോട് ഞങ്ങൾ പോലും ഇങ്ങനെ പെരുമാറില്ല'
അൻവർ ശമ്പളം കൊടുത്തു നിർത്തുന്ന ആൾക്കൂട്ടം മാത്രം, കബളിപ്പിച്ചു; തൃണമൂൽ വിട്ട് പ്രസീത അഴീക്കോട്