
മോസ്കോ: അന്ത്യ സന്ദേശം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് സഹോദരിമാരുടെ ദുരൂഹ ആത്മഹത്യ. മരിയ വിനോഗ്രാഡോവ(12), അനസ്റ്റാസിയ സ്വെന്റോസറോവ( 15) എന്നിവരാണ് സ്വയം ജീവനൊടുക്കിയിരിക്കുന്നത്. ബ്ലൂവെയില്‍ ഗെയിമിന്‍റെ ഭാഗമായിട്ടാണീ ആത്മഹത്യകളെന്നാണ് റഷ്യന്‍ പോലീസ് പറയുന്നത്. കെട്ടിടത്തിന്‍റെ പത്താം നിലയില്‍ നിന്നുമാണ് ഇവര്‍ ചാടി മരിച്ചത്.മരിക്കുന്നതിന് മുമ്പ് അനസ്റ്റാസിയ ഒരു വീഡിയോ പകര്‍ത്തിയിരുന്നു. എല്ലാവരോടും വിട പറയുന്നുവെന്നും താന്‍ എല്ലാവരെയും സ്നേഹിച്ചിരുന്നുവെന്നും ഇത് യഥാര്‍ത്ഥ സ്നേഹമായിരുന്നുവെന്നും അനസ്റ്റാസിയ ഈ വീഡിയോയിലൂടെ വെളിപ്പെടുത്തുന്നു.
തന്നെക്കാള്‍ പ്രായം കുറഞ്ഞ പയ്യനായ ഡിമിത്രിയുമായി മരിയ ബന്ധം തുടങ്ങിയതിനെ തുടര്‍ന്ന് അവളുടെ അമ്മ അവളെ ഒരു ഗൈനക്കോളജിസ്റ്റിനടുത്തു കൊണ്ട് പോയത് മുതല്‍ മരിയ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് സൂചനയുണ്ട്. ബോയ്ഫ്രണ്ടുമായുള്ള അവളുടെ ബന്ധത്തില്‍ അമ്മ കടുത്ത ദേഷ്യത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.
ഓണ്‍ലൈന്‍ ഗെയിംമാസ്റ്റര്‍മാരാല്‍ വഴിതെറ്റിക്കപ്പെട്ട് സമീപവര്‍ഷങ്ങളിലായി നൂറ് കണക്കിന് റഷ്യന്‍ കുട്ടികളാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. ബ്ലൂവെയിലും ഇത് പോലുള്ള ഓണ്‍ലൈന്‍ ഡെത്ത് ഗ്രൂപ്പുകളും ബാലികാബാലന്മാരെയും കൗമാരക്കാരെയും വഴി തെറ്റിച്ച് കൊണ്ടിരിക്കുന്നുവെന്ന് പൊലീസ് മുന്നറിയിപ്പേകുന്നുമുണ്ട്. ഇത്തരം ആത്മഹത്യാ ഗ്രൂപ്പുകള്‍ സഹോദരിമാരുടെ ആത്മഹത്യക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നറിയുന്നതിനായി പൊലീസ് ഇവരുടെ ഫോണുകളും കമ്പ്യൂട്ടറുകളും പരിശോധിച്ച് വരുന്നുണ്ട്.
മരിക്കുന്നതിന് ഏതാനും മിനുറ്റുകള്‍ക്ക് മുമ്പ് മരിയ തന്റെ ബോയ്ഫ്രണ്ടിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇട്ടിരുന്നു. ആത്മഹത്യ ചെയ്യുന്നതില്‍ ക്ഷമിക്കണമെന്നും താന്‍ അവനെ വളരെയേറെ സ്നേഹിച്ചിരുന്നുവെന്നും മരിയ ബോയ്ഫ്രണ്ടിനുള്ള സന്ദേശമെന്ന നിലയില്‍ ഈ ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്. തന്നേക്കാള്‍ മികച്ച ഒരു പെണ്‍കുട്ടിയെ കണ്ടെത്താന്‍ അവന് സാധിക്കുമെന്ന് മരിയ ആശംസിക്കുന്നുമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam