ജലഗതാഗത വകുപ്പിനെ ലാഭത്തിലാക്കാന്‍ സോളാര്‍ ബോട്ട്; വാര്‍ഷിക ലാഭം 22 ലക്ഷം

Published : Jan 20, 2018, 04:54 PM ISTUpdated : Oct 04, 2018, 07:20 PM IST
ജലഗതാഗത വകുപ്പിനെ ലാഭത്തിലാക്കാന്‍ സോളാര്‍ ബോട്ട്; വാര്‍ഷിക ലാഭം 22 ലക്ഷം

Synopsis

ആലപ്പുഴ: രാജ്യത്തെ ആദ്യ സോളാര്‍ യാത്രാ ബോട്ട് നീറ്റിലിറങ്ങീട്ട് ഒരു വര്‍ഷം. ഇതു വഴി ജലഗതാഗത വകുപ്പിന് 22 ലക്ഷം രൂപ വാര്‍ഷിക ലാഭം. വൈക്കം തവണക്കടവ് ഫെറിയിലെ യാത്രാ ബോട്ടാണ് ജലഗതാഗത വകുപ്പിന് ലാഭം നേടിക്കൊടുത്തത്. 

സാധാരണ ഡീസല്‍ ബോട്ടുകള്‍ക്ക് ഒരു ദിവസം സര്‍വീസ് നടത്താന്‍ ഏഴായിരം രൂപയോളമാണ് ചെലവ്. എന്നാല്‍ സൗരോര്‍ജ്ജ ബോട്ട് സര്‍വീസ് ആരംഭിച്ചതോടെ ഒരു ദിവസം 163 രൂപയുടെ ചെലവുമാത്രമാണുണ്ടാകുന്നത്. ഇവിടെ സര്‍വീസ് നടത്തുന്ന സാധാരണ ബോട്ടിന് ഒരു വര്‍ഷം ഡീസല്‍ ഇനത്തില്‍ മാത്രം 22 ലക്ഷം രൂപയോളം ചിലവ് വരുന്നു. എന്നാല്‍ സോളാര്‍ ബോട്ടിന് ഒരു വര്‍ഷം ആകെ ചിലവായത് 73,000 രൂപ മാത്രമാണ്. ഒരു വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും സോളാര്‍ ബോട്ടിന് തകരാറ് സംഭവിച്ചിരുന്നില്ല. 

ഒന്നരക്കോടി രൂപയായിരുന്നു സോളാര്‍ ബോട്ടിന്റെ നിര്‍മ്മാണ ചിലവ്. കുസാറ്റ് യൂണിവേഴ്‌സിറ്റി ഷിപ്പ് ടെക്‌നോളജി പഠനത്തിന്റെ അടിസ്ഥാനത്തില്‍ 'ജര്‍മ്മന്‍ സാങ്കേതിക വിദ്യയിലായിരുന്നു നിര്‍മ്മാണം. 20 മീറ്റര്‍ നീളവും 7 മീറ്റര്‍ ആഴവും ഉള്ള ബോട്ടില്‍ 75 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യം ഉണ്ട്. 14 മീറ്റര്‍ വേഗതയില്‍ ബോട്ട് സഞ്ചരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ വര്‍ഷം വൈക്കത്താണ് സോളാര്‍ ബോട്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ബോട്ടിന്റെ മുകളിലെ സോളാര്‍ പാനലുകളിലൂടെ ലഭിക്കുന്ന ഊര്‍ജമുപയോഗിച്ചാണ് ബോട്ട് ഓടുന്നത്. ശബ്ദ മലിനീകരണവും ജല മലിനീകരണവും ഇല്ലെന്നതും സോളാര്‍ ബോട്ടിന്റെ പ്രത്യേകതയാണ്. ധനപരമായും മലനീകരണവും കുറഞ്ഞ സോളാര്‍ ബോട്ട് പദ്ധതി കൂടുതല്‍ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കണമെന്ന് നാട്ടുകാര്‍ക്കിടയില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്