കുടുംബാംഗങ്ങളുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ മകനെത്തിയത്  പൊലീസ് കാവലില്‍

Published : Dec 22, 2017, 02:55 PM ISTUpdated : Oct 05, 2018, 02:30 AM IST
കുടുംബാംഗങ്ങളുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ മകനെത്തിയത്  പൊലീസ് കാവലില്‍

Synopsis

ഇടുക്കി: അന്യജാതിയില്‍പ്പെട്ട യുവതിയെ വിവാഹം ചെയ്തതില്‍ മനംനൊന്ത് ആത്മാഹത്യചെയ്ത മാതാപിതാക്കളുടെയും അനുജത്തിയുടെയും സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ മകന്‍ എത്തിയത് പോലീസ് കാവലില്‍. മകന്‍ പാണ്ട്യരാജ് ഉദുമല്‍പ്പെട്ടയില്‍ പഠിക്കുന്ന സമയത്താണ് അന്യജാതിയില്‍പ്പെട്ട യുവതിയെ വിവാഹം ചെയ്തത്. 

സംഭവത്തെ തുടര്‍ന്ന് കുടുംബാംഗങ്ങളെ ചിലര്‍ ഊരുവിലക്കിയതായി പറയപ്പെടുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം പാണ്ട്യരാജിന്‍റെ കുടുംബാംഗങ്ങളായ കാന്തല്ലൂര്‍ സ്വദേശികളായ മുരുകന്‍ (50), ഭാര്യ മുത്തുലക്ഷ്മി (45), മകള്‍ ഭാനുപ്രിയ (19) എന്നിവര്‍ ആത്മഹത്യ ചെയ്തിരുന്നു. ഉദുമല്‍പ്പെട്ട റയില്‍വെ ട്രാക്കിന് സമീപത്താണ് മുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. 

മകള്‍ താമസിക്കുന്ന ഹോസ്റ്റലിലെത്തിയ മതാപിതാക്കള്‍ വാര്‍ഡനോട് തങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികെയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അന്യജാതിയില്‍പ്പെട്ടവരെ ചിലര്‍ വിവാഹം ചെയ്യുമ്പോള്‍ ഊരുവിലക്ക് പതിവാണ്. എന്നാല്‍ ഇവര്‍ക്ക് അത്തരത്തില്‍ ഊരുവിലക്ക് കല്‍പ്പിച്ചിട്ടില്ലെന്ന് മുപ്പന്‍മാര്‍ പറയുന്നു. മൂവരുടെയും സംസ്‌കാരചടങ്ങില്‍ ഗ്രാമത്തിലെ മുഴുവന്‍പേരും പങ്കെടുക്കുകയും ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026', ലക്ഷ്യം സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനം
'മറ്റേ മോൻ' പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി; ഉദ്ദേശിച്ചത് 'മറ്റേ മകൻ'; പേര് കിട്ടാത്തത് കൊണ്ടാണെന്നും പ്രതികരണം