ഗോവിന്ദച്ചാമി ഉടന്‍ ജയില്‍ മോചിതനാകില്ല

Published : Sep 15, 2016, 06:25 AM ISTUpdated : Oct 05, 2018, 01:08 AM IST
ഗോവിന്ദച്ചാമി ഉടന്‍ ജയില്‍ മോചിതനാകില്ല

Synopsis

ദില്ലി: സൗമ്യ കേസിലെ സുപ്രീം കോടതി വിധിപ്രകാരമുള്ള ശിക്ഷാ കാലാവധി പൂർത്തിയാക്കിയാലും ഗോവിന്ദച്ചാമി ഉടനെ ജയിൽമോചിതനാകില്ല.  സേലം സെഷൻസ് കോടതി ശിക്ഷ വിധിച്ച പിടിച്ചുപറിക്കേസും കണ്ണൂരിൽ ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും ഗോവിന്ദച്ചാമി തടവുശിക്ഷ അനുഭവിക്കാനുണ്ട്. ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയായതിനാൽ പരോൾ കാലാവധിയുടെ ഇളവും സൗമ്യ കേസിൽ ഗോവിന്ദച്ചാമിക്ക് ലഭിക്കില്ല.

വധശിക്ഷ റദ്ദ് ചെയ്ത്, ഏഴ് വർഷത്തേക്ക് തടവിന് ശിക്ഷിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഗോവിന്ദച്ചാമി അടുത്ത വർഷം മെയ് 3ന്  ജയിൽ മോചിതനാകേണ്ടതാണ്. അതായത് എല്ലാ തടവുകാലാവധികളും കണക്കാക്കി 8 മാസം കൂടി. എന്നാൽ സൗമ്യ കേസിലെ ശിക്ഷാ കാലാവധി തീർന്നാലും സേലം സെഷൻസ് കോടതി ഏഴ് വ‌ഷത്തേക്ക് ശിക്ഷ വിധിച്ച മാല പിടിച്ചുപറിക്കേസിലും, കണ്ണൂർ സെൻട്രൽ ജയിലിലെത്തിയ ശേഷം ജയിലുദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 10 മാസത്തേക്കും ഗോവിന്ദച്ചാമി ശിക്ഷ അനുഭവിക്കാനുണ്ട്.

പിടിച്ചുപറിക്കേസിൽ മൂന്ന് വർഷവും ജയിലിനുള്ളിൽ അക്രമാസക്തനായ കേസിൽ അഞ്ച് മാസവും ഇളവും ഗോവിന്ദച്ചാമിക്ക് ലഭിച്ചിട്ടുണ്ട്..  ഇവ അടക്കമാണ് 2022 വരെ ഗോവിന്ദച്ചാമി ജയിലിൽ തുടരേണ്ടി വരുമെന്ന കണക്ക്. വധശിക്ഷ റദ്ദ് ചെയ്യപ്പെട്ടതോടെ, പുതിയ ഇളവുകൾ വരാമെങ്കിലും ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയായതിനാൽ ഗോവിന്ദച്ചാമിക്ക് പരോളോ ഇത് പ്രകാരമുള്ള ഇളവുകളോ ലഭിക്കില്ല.  

കേസിൽ തനിക്കെതിരെ തെളിവുകളില്ലെന്നും തന്നെ വെറുതെ വിടുമെന്നുമായിരുന്നുവത്രെ ജയിലിനുള്ളിൽ ഗോവിന്ദച്ചാമിയുടെ വാദം. ഫോൺ ചെയ്യാൻ സൗകര്യം നൽകുന്നതോടൊപ്പം വരുന്നവരെ കാണാനും, അഭിഭാഷകനുമായി സംസാരിക്കാനും ഗോവിന്ദച്ചാമിക്ക് ജയിലിൽ സൗകര്യമുണ്ടായിരുന്നു. പുറത്ത് താൻ ചെയ്ത ക്രൂരകൃത്യത്തിന്റെ വാദവും വിചാരണയുമടക്കം കാര്യങ്ങലെല്ലാം ഗോവിന്ദച്ചാമി അപ്പപ്പോൾ അറിയുകയും പിന്തുടരുകയും ചെയ്യുന്നുണ്ടായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സാമ്പത്തിക ഇടപാടുകൾ നടക്കുന്നതാണ്, മാന്യമായ പെരുമാറ്റം, അച്ചടക്കം, സത്യസന്ധത എംവിഡി മുഖമുദ്രയാകണം: കെബി ഗണേഷ് കുമാർ
50% വരെ വിലക്കുറവ്, 20 കിലോ അരി 25 രൂപ, വെളിച്ചെണ്ണ, ഉഴുന്ന്, കടല, വൻപയർ, തുവര പരിപ്പ്... വില കുറവ്, സപ്ലൈകോയിൽ വമ്പൻ ഓഫർ