ശ്രീജിത്തിന്‍റെ തട്ടിപ്പിനിരയായവരില്‍ സാധാരണക്കാരും

Published : Feb 08, 2018, 07:41 AM ISTUpdated : Oct 05, 2018, 12:52 AM IST
ശ്രീജിത്തിന്‍റെ തട്ടിപ്പിനിരയായവരില്‍ സാധാരണക്കാരും

Synopsis

ദുബായ്: യുഎഇയില്‍  കോടികളുടെ തട്ടിപ്പിന് പുറമേ സാധരണക്കാരും ശ്രീജിത്തിന് ഇരയായതിന്‍റെ  തെളിവുകള്‍  ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.  ദുബായില്‍  ബിസിനസ് തുടങ്ങാന്‍ തിരുവനന്തപുരം സ്വദേശി ബിജോയി കെ ജോസഫ്  ബാങ്ക് വായ്പയെടുത്ത 36 ലക്ഷമാണ് ശ്രീജിത് സ്വന്തമാക്കിയത്.

2015ല്‍ ജാസ് ടൂറിസം കമ്പനി പാര്‍ട്ണര്‍ രാഹുല്‍കൃഷ്ണവഴിയാണ് തിരുവനന്തപുരം സ്വദേശിയായ ബിജോയ് കെ ജോസഫ് ശ്രീജിത്ത് വിജയന് കാശ് നല്‍കിയത്. ദുബായില്‍ ട്രാവല്‍ ടൂറിസം മേഖലയില്‍ ജോലിചെയ്യുകയായിരുന്ന ബിജോയും നഴ്സായ ഭാര്യയും പുതിയ ബിസിനസ് സംരഭത്തിനായി വായ്പയെടുത്ത മുപ്പത്തിയാറു ലക്ഷം രൂപ ശ്രീജിത്ത് കൈക്കലാക്കുകയായിരുന്നു. 

ബിസിനസ് സംബന്ധമായ അത്യാവശ്യകാര്യത്തിനാണെന്നും ഉടന്‍ തിരിച്ചുനല്‍കാമെന്നും പറഞ്ഞാണ് കാശ് വാങ്ങിയതെന്ന് ബിജോയി പറഞ്ഞു. എമിറേറ്റ്സ് എന്‍ബിഡി ബാങ്കില്‍ ശ്രീജിത്തിന്‍റെ പേരിലുള്ള ചെക്കും ബിജോയിക്ക് നല്‍കി. എന്നാല്‍ കാശ് തിരിച്ചു നല്‍കാമെന്നേറ്റ സമയം കഴിഞ്ഞും കിട്ടിയില്ല. ചെക്ക് മടങ്ങിയതോടെ ദുബായി നയിഫ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പിന്നീട് നിരവധി തവണ ശ്രീജിത്തിന്‍റെ നാട്ടിലുള്ള നമ്പരില്‍ ബന്ധപ്പെട്ടെങ്കിലും മറുപടിയുണ്ടായില്ലെന്ന് ബിജോയി പറഞ്ഞു. ദുബായി ബീറ്റ്സ് ഫെസിലിറ്റീസ് മാനേജ്മെന്‍റ് കമ്പനിയില്‍ മാന്‍പവര്‍ സപ്ലൈ നടത്തിയിരുന്ന ശ്രീജിത്. ദേര മൗണ്ട് റിയല്‍ ഹോട്ടലിലെ ബീറ്റ്സ് നെറ്റ് ക്ലബ് നടത്തിപ്പുകാരന്‍ കൂടിയായിരുന്നു. ഇവിടെയുണ്ടായിരുന്ന 18 തൊഴിലാളികള്‍ക്ക് മാസങ്ങളുടെ ശമ്പള കുടിശ്ശിക നല്‍കാതെ മുങ്ങിയതിന്‍റെ പേരില്‍ ലേബര്‍ കോടതിയിലും ശ്രീജിത്ത് ബിജയനെതിരെ പരാതിയുണ്ട്.  

വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചെന്ന കേസില്‍ 2017 മേയ് 25-നാണ് ദുബായ് കോടതി ശ്രീജിത്തിനെ രണ്ട് വര്‍ഷം ശിക്ഷിച്ചത്. അതേസമയം ഒരു മില്യണ്‍ ദിര്‍ഹത്തിന്‍റെ സിവില്‍ കേസില്‍ മറ്റൊരളുടെ പാസ്പോര്‍ട്ട് സമര്‍പ്പിച്ച് യാത്രാവിലക്ക് നീക്കാനുള്ള ബിനോയ് കോടിയേരിയുടെ നീക്കം വൈകുകയാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

തലസ്ഥാനത്തെ അടുത്ത പോര് ബസ്സിന്റ പേരിൽ; ഇ-ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്ന് മേയർ വിവി രാജേഷ്
'പരസ്യത്തിൽ അഭിനയിച്ചതിന് പറഞ്ഞുറപ്പിച്ച പണം തന്നില്ല, ഒരു തട്ടിപ്പിൻ്റെയും ഭാഗമായില്ല'; ഇഡിയോട് ജയസൂര്യ