അനുജന്റെ മരണത്തിലെ ദുരൂഹത; നീതി തേടി ശ്രീജിത്തിന്റെ നിരാഹാരം

Published : Mar 08, 2017, 06:38 PM ISTUpdated : Oct 05, 2018, 03:29 AM IST
അനുജന്റെ മരണത്തിലെ ദുരൂഹത; നീതി തേടി ശ്രീജിത്തിന്റെ നിരാഹാരം

Synopsis

തിരുവനന്തപുരം: ഒന്നരമാസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം തുടരുന്ന യുവാവിന്റെ ആരോഗ്യനില വഷളാകുന്നു. മൂന്ന് വര്ഷം മുന്പ് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച അനുജനെ അറസ്റ്റ് ചെയ്ത പൊലീസുകാര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ടാണ് നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്തിന്റെ നിരാഹാരം. കേസില്‍  പൊലീസുകാര്‍ക്ക് വീഴ്ച പറ്റിയെന്ന പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ഉത്തരവിന്മേലും ഇതുവരെ നടപടിയുണ്ടായില്ല. സംഭവത്തിൽ സര്‍ക്കാർ ഇടപെടൽ ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകരും രംഗത്തെത്തി.

2014 മെയ് 19നാണ് മോഷണക്കേസില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ശ്രീജിത്തിന്റെ  സഹോദരന്‍ ശ്രീജിവിനെ പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസത്തിന് ശേഷമാണ് ഗുരുതര പരിക്കുകളോടെ ശ്രീജിവ് തിരുവനന്തപുരം മെഡക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് വീട്ടുകാര്‍ അറിയുന്നത്. ശ്രീജിവ് വിഷം കഴിച്ചുതായായാണ് പൊലീസ് വിശദീകരണം.എന്നാല്‍ മര്‍ദ്ദനമേറ്റ പാടുകളും മുറിവുകളും എല്ലാം തെളിഞ്ഞതോടെ ലോക്കപ് മരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

നിയമപോരാട്ടം തുടങ്ങി, മനുഷ്യാവശകമ്മീഷനും പൊലീസ് കംപ്ലേയിന്റെ അതോറിറ്റിയും ഇടപെട്ടു.10 ലക്ഷം രൂപ നഷ്ടപരിഹാരവും പാറശ്ശാല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന ഗോപകുമാര്‍, എ.എസ്.ഐ ഫിലിപ്പോസ് എന്നീ ഉദ്യോഗസ്ഥര്ക്ക് എതിരെ നടപടിക്കും ശുപാര്‍ശ ചെയ്തു. നഷ്ടപരിഹാരം ലഭിച്ചെങ്കിലും നാളിതുവരെയായിട്ടും ആരോപണ വിധേയരായ  പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതോടെയാണ് നിരാഹാര സമരം തുടങ്ങിയത്. 38 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുന്നതിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്.ആരോഗ്യനില വഷളായെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടും വരെ നിരാഹാരം തുടരാന്‍ തന്നെയാണ് ശ്രീജിത്തിന്റെ തീരുമാനം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

നിയമസഭാ മാധ്യമ അവാർഡുകൾ സമ്മാനിച്ചു, ഏഷ്യാനെറ്റ് ന്യൂസിന് 2 പുരസ്കാരം; അഞ്ജു രാജും കെഎം ബിജുവും ഏറ്റുവാങ്ങി
'നിങ്ങൾ ഇന്നൊരു കോൺഗ്രസുകാരിയാണ്, പാർട്ടിയേക്കാൾ വലിയ നിലപാട് പ്രവർത്തകർക്കില്ല': അതിജീവിതയെ അധിക്ഷേപിച്ച ശ്രീനാദേവിക്കെതിരെ സ്നേഹ