സ്റ്റാലിന്‍ ഡിഎംകെ തലപ്പത്തേക്ക്

Published : Jan 04, 2017, 03:33 PM ISTUpdated : Oct 04, 2018, 04:33 PM IST
സ്റ്റാലിന്‍ ഡിഎംകെ തലപ്പത്തേക്ക്

Synopsis

ചെന്നൈയില്‍ പാര്‍ട്ടി ആസ്ഥാനമായ കലൈഞ്ജര്‍ അരംഗത്തില്‍ നടന്ന ജനറല്‍ കൗണ്‍സില്‍ യോഗം ഏകകണ്ഠമായാണ് പാര്‍ട്ടി അദ്ധ്യക്ഷപദവിയുടെ ചുമതല എം കെ സ്റ്റാലിന് കൈമാറാന്‍ തീരുമാനിച്ചത്. നിലവില്‍ പാര്‍ട്ടിയുടെ ട്രഷററും യുവജനവിഭാഗം തലവനുമാണ് സ്റ്റാലിന്‍. ഈ രണ്ട് പദവികളും വഹിച്ചുകൊണ്ടുതന്നെ പാര്‍ട്ടി അദ്ധ്യക്ഷന്റെ ചുമതലകള്‍ കൂടി കൈകാര്യം ചെയ്യാനാണ് സ്റ്റാലിനെ ചുമതലപ്പെടുത്തിയിരിയ്ക്കുന്നത്. പാര്‍ട്ടി അദ്ധ്യക്ഷന്‍ കരുണാനിധിയുടെ അനാരോഗ്യത്തെത്തുടര്‍ന്ന് അദ്ദേഹത്തിന് ചുമതല നിര്‍വഹിയ്ക്കാനാകാത്ത സാഹചര്യത്തിലാണ് നേതൃമാറ്റത്തിന് കളമൊരുങ്ങിയത്. അദ്ധ്യക്ഷന്‍ ജീവിച്ചിരിയ്‌ക്കെ മറ്റൊരാള്‍ക്ക് ചുമതല നല്‍കാന്‍ പാര്‍ട്ടി ഭരണഘടനയുടെ പതിനെട്ടാം അനുച്ഛേദത്തില്‍ ജനറല്‍ കൗണ്‍സില്‍ ഭേദഗതി വരുത്തി. പാര്‍ട്ടി ഏല്‍പിച്ച ചുമതല ഫലപ്രദമായി നിര്‍വഹിയ്ക്കുമെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.

അഴഗിരി ഉള്‍പ്പടെ എതിര്‍ചേരിയിലുള്ളവരെ വെട്ടിനിരത്തി 2012 ഓടെ പാര്‍ട്ടി പദവികളിലെല്ലാം സ്വന്തം പക്ഷത്തിലുള്ളവരെ നിയമിയ്ക്കുക വഴി അടുത്ത പാര്‍ട്ടി അദ്ധ്യക്ഷന്‍ ഇനി സ്റ്റാലിന്‍ തന്നെയാകുമെന്ന കാര്യം ഏതാണ്ടുറപ്പായിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തുപോലും പാര്‍ട്ടിയുടെ അധികാരം സ്റ്റാലിന് വിട്ടുനല്‍കാന്‍ കരുണാനിധി തയ്യാറായില്ല. അനാരോഗ്യം മൂലം കരുണാനിധി സ്ഥാനമൊഴിയുമ്പോള്‍ ഡിഎംകെ രാഷ്ട്രീയത്തെ മുന്നില്‍ നിന്ന് നയിയ്‌ക്കേണ്ട ചുമതല ഇനി സ്റ്റാലിനാണ്. ജനപ്രീതിയില്‍ കരുണാനിധിയെപ്പോലും കടത്തിവെട്ടിയിരുന്ന ജയലളിത അന്തരിച്ച ശേഷം തോഴി ശശികലയാണ് അണ്ണാ ഡിഎകെ നേതൃത്വത്തിലുള്ളതെന്നത് സ്റ്റാലിന് നേട്ടമാണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയെ നേരിട്ട് വിജയം നേടുകയെന്നതാവും സ്റ്റാലിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. അതേസമയം, മറുപക്ഷത്ത്, അണ്ണാഡിഎംകെയുടെ കീഴ്ഘടകങ്ങളില്‍ സ്വാധീനമുറപ്പിയ്ക്കാന്‍ ജില്ലാ ഭാരവാഹികളുമായി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ചര്‍ച്ചകള്‍ നടത്തുകയാണ് പുതിയ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

എലപ്പുള്ളി ബ്രൂവറി; പല വസ്തുതകളും ശരിയല്ലെന്ന് ഹൈക്കോടതി, ഉത്തരവിലെ കൂടുതൽ വിശദാംശങ്ങള്‍ പുറത്ത്
പിറ്റ്ബുൾ, റോട്ട് വീലർ നായകളെ ഇനി നഗരത്തിലിറക്കരുത്, ലൈസൻസ് നൽകില്ല, വാങ്ങാനും വിൽക്കാനും കഴിയില്ല; കർശന നിയന്ത്രണം പ്രഖ്യാപിച്ച് ചെന്നൈ കോർപ്പറേഷൻ