നക്ഷത്രങ്ങള്‍ വഴിതെളിച്ച് ഉല്ലാസിന്റെ ജീവിതം

Published : Dec 13, 2017, 05:22 PM ISTUpdated : Oct 04, 2018, 05:00 PM IST
നക്ഷത്രങ്ങള്‍ വഴിതെളിച്ച് ഉല്ലാസിന്റെ ജീവിതം

Synopsis

കാസര്‍കോട്: ദൈവ പുത്രന്‍ ഉണ്ണിയേശുവിനെ സന്ദര്‍ശിക്കാനെത്തിയ ആട്ടിടയന്മാര്‍ക്ക് വഴികാട്ടിയാവാന്‍ വാനില്‍ നിന്നും ഭൂമിയിലേക്ക് നക്ഷത്രങ്ങള്‍ ഇറങ്ങി വന്നു. ഇന്ന് ആ നക്ഷത്രങ്ങള്‍  വാഹനാപകടത്തില്‍ കാല്‍ നഷ്ടമായ യുവാവിന്റെ ജീവിത വഴി കാട്ടിയാവുന്നു. ഭീമനടി പ്ലാച്ചിക്കരയിലെ വി.വി.ഉല്ലാസാണ് (38)   നക്ഷത്ര വിളക്കുകള്‍ നിര്‍മ്മിച്ച് ഭാര്യയും രണ്ട് മക്കളും അടങ്ങിയ കുടുംബത്തിന്റെ ജീവിതച്ചിലവുകള്‍ കണ്ടെത്തുന്നത്. 

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി അഞ്ചിനാണ് പെയിന്റിങ് തൊഴിലാളിയായ ഉല്ലാസ് സഞ്ചരിച്ച ബൈക്കില്‍ പയ്യന്നൂര്‍ പിലാത്തയില്‍വച്ച് ഒരു ഇന്നോവകാര്‍ ഇടിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉല്ലാസിന്റെ ഇടതു കാല്‍ മുറിച്ചു മാറ്റേണ്ടി വന്നു. പ്രാരാബ്ധങ്ങള്‍ നിറഞ്ഞ കുടുംബത്തിലെ മൂത്ത മകനാണ് ഉല്ലാസ്. നാട്ടുകാരുടെയും സുമനസുകകളുടെയും സഹായത്തോടെ ആശുപത്രി വിട്ട് നാട്ടിലെത്തിയ ഉല്ലാസ് വിധിയുടെ ക്രൂരതകളില്‍ തളര്‍ന്നില്ല. നിശ്ചയ ദാര്‍ഢ്യം കൈവിടാതെ തുടങ്ങിയ സ്വയം തൊഴിലായിരുന്നു നക്ഷത്ര വിളക്കുകളുടെ നിര്‍മ്മാണം.

സുഹൃത്തുക്കള്‍ വഴി എറണാകുളത്തുനിന്നും എത്തിക്കുന്ന മെറ്റീരിയലുകള്‍ വീട്ടിലെ മുറിക്കുള്ളിവച്ച്  ഉല്ലാസ് മിന്നും നക്ഷത്രങ്ങളാക്കും. എല്‍.ഇ.ഡി.ബള്‍ബുകള്‍ ഫിറ്റു ചെയ്ത ഉല്ലാസിന്റെ നക്ഷത്ര വില്‍ക്കുകള്‍ക്ക് മാര്‍ക്കറ്റില്‍ 120 രൂപ മുതല്‍ 1200 രൂപ വരെ വിലയുണ്ട്. ഉല്ലാസിനെ അറിയുന്ന കച്ചവടക്കാര്‍ വിലപേശലില്ലാതെയാണ് വില്‍പ്പനക്ക് നക്ഷത്രവിളക്കുകള്‍ വാങ്ങുന്നത്. കാസര്‍കോട് ജില്ലയിലെ മിക്ക കടകളിലും ഉല്ലാസിന്റെ നക്ഷത്ര വിളക്കുകള്‍ വില്‍പ്പനയ്ക്കുണ്ട്. സുഹൃത്തുക്കളുടെ ഓട്ടോ റിക്ഷ വഴിയാണ് വീട്ടില്‍ നിന്നുമുണ്ടാകുന്ന നക്ഷത്ര വിളക്കുകള്‍ ഉല്ലാസ് മാര്‍ക്കറ്റില്‍ എത്തിക്കുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

'പിണറായിസത്തിന്‍റെ തിക്താനുഭവങ്ങള്‍ക്കിടെ കിട്ടിയ സന്തോഷ വാര്‍ത്ത'; യുഡിഎഫ് പ്രവേശനത്തിൽ പ്രതികരിച്ച് പി വി അൻവർ
ലക്ഷ്യം മമതയും ബിജെപിയും ബാബറി മസ്ജിദ് മാതൃകയിലെ പള്ളിക്ക് തറക്കല്ലിട്ട ഹുമയൂൺ കബീർ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു