അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ശക്തമായ ഭൂചലനം

Published : Apr 10, 2016, 01:26 PM ISTUpdated : Oct 05, 2018, 12:36 AM IST
അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ശക്തമായ ഭൂചലനം

Synopsis

അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‍കെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പാകിസ്ഥാനില്‍ രണ്ട് പേര്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‍തു. ഇന്ത്യയിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു.

ഉച്ചതിരിഞ്ഞ് നാല് മണിയോടെയാണ് അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ നിന്ന് 282 കിലോമീറ്റര്‍ അകലെയുള്ള അഷ്‍കഷം എന്ന പ്രദേശത്ത് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. അഫ്ഗാനിസ്ഥാന്‍ - തജിക്കിസ്ഥാന്‍ അതിര്‍ത്തിയിലുള്ള ഹിന്ദുക്കുഷ് മലനിരകളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇതിന്റെ 200 കിലോമീറ്റര്‍ ചുറ്റളവില്‍ ശക്തമായ ഭൂചലനമാണ് ഉണ്ടായത്. പാക്കിസ്ഥാനിലെ പെഷവാര്‍, ചിത്രാല്‍, സ്വാത്, ഗില്‍ജിത്, ഫൈസലാബാദ്, ലാഹോര്‍ എന്നിവിടങ്ങളില്‍ വ്യാപകമായി നാശനഷ്‌ടങ്ങളുണ്ടായി. ഭൂകമ്പത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കാബൂളിലും ഇസ്ലാമാബാദിലും ആളുകള്‍ വീടുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്ന് ഇറങ്ങിയോടി. ഉത്തരേന്ത്യയിലും ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടു. ശ്രീനഗര്‍, ചണ്ഡീഗഢ്, ഉത്തരാഖണ്ഡ്, ദില്ലി, നോയ്ഡ, ഗുഡ്‍ഗാവ് എന്നിവിടങ്ങളിലും പ്രകമ്പനങ്ങളുണ്ടായി. പരിഭ്രാന്തരായ ആളുകള്‍ കെട്ടിടങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും ഓടിയിറങ്ങി

പ്രകമ്പനം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ദില്ലി മെട്രോ സേവനം പത്ത് മിനിറ്റോളം നിര്‍ത്തിവെച്ചു. ഭൂചലനത്തില്‍ ഇന്ത്യയില്‍ നാശനഷ്‌ടങ്ങളോ ആളപായമോ റിപ്പോര്‍ട്ടു ചെയ്‍തിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

വീടൊഴിയാൻ സമ്മർദം; തൃശ്ശൂരിൽ 64കാരൻ ആത്മഹത്യ ചെയ്തു
'ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം ഇന്ത്യൻ സൈന്യം പരാജയപ്പെട്ടു'; വിവാദ പ്രസ്താവനയുമായി കോൺ​ഗ്രസ് നേതാവ്, മാപ്പ് പറയില്ലെന്ന് വിശദീകരണം