യേശുദാസ് മതം മാറി ഹിന്ദുവായെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

Published : Jul 06, 2016, 01:06 PM ISTUpdated : Oct 05, 2018, 02:39 AM IST
യേശുദാസ് മതം മാറി ഹിന്ദുവായെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

Synopsis

ചെന്നൈ: മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസ് മതം മാറി ഹിന്ദുവായെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശം വിവാദമാകുന്നു. ഗായകന്‍ യേശുദാസ് ഹിന്ദു പാരമ്പര്യത്തിലേയ്‌ക്ക് മടങ്ങിയെന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അഭിമാനിക്കാമെന്നാണ് സ്വാമി ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രസന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് ചിലര്‍ സാമൂഹമാധ്യമങ്ങള്‍ വഴി അസത്യപ്രചാരണം നടത്തുകയാണെന്ന് യേശുദാസിന്റെ ഭാര്യ പ്രഭാ യേശുദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വിരാട് ഹിന്ദുക്കളുടെ ശ്രദ്ധയ്‌ക്ക്. ട്വിറ്ററില്‍ വരുന്ന ചിത്രങ്ങള്‍ സത്യമെങ്കില്‍ ഗായകന്‍ യേശുദാസ് ഹിന്ദു പാരമ്പര്യത്തിലേയ്‌ക്ക് മടങ്ങിയെന്ന വാര്‍ത്തയെ സ്വാഗതം ചെയ്യുക. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ഇന്നു രാവിലെ ട്വിറ്ററില്‍ കുറിച്ചതാണിത്.

ആയിരക്കണക്കിന് റീട്വീറ്റുകളും ലൈക്കുകളുമാണ് സ്വാമിയുടെ ട്വീറ്റിന് ലഭിച്ചത്. സംഗീത സംവിധായകന്‍ ഏ ആര്‍ റഹ്മാന്റെ അച്ഛനും ഹിന്ദുവായിരുന്നെന്നും വേരുകളന്വേഷിച്ച് പോയാല്‍ ഇന്ത്യയിലുള്ള സകലരും ഹിന്ദുക്കളാണെന്നും സ്വാമി കമന്റുകളില്‍ എഴുതി.

 

സ്വാമിയുടെ പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനമാണ് ട്വിറ്ററാറ്റിയില്‍ നിന്ന് ഉയര്‍ന്നത്. ഇതോടെ വൈകിട്ട് സ്വാമി പുതിയ ട്വീറ്റിട്ടു. യേശുദാസ് മതം മാറിയെന്ന മാധ്യമവാര്‍ത്തകള്‍ റീ ട്വീറ്റ് ചെയ്യുക മാത്രമാണ് താന്‍ ചെയ്തതെന്നും മാധ്യമങ്ങള്‍ തന്റെ ട്വീറ്റിനെ വളച്ചൊടിക്കുകയായിരുന്നുവെന്നും സ്വാമി ട്വിറ്ററില്‍ വ്യക്തമാക്കി.

എന്നാല്‍ സ്വാമിയുടെ പരാമര്‍‍ശം അടിസ്ഥാനരഹിതമാണെന്ന് യേശുദാസിന്റെ കുടുംബം പ്രതികരിച്ചു. യേശുദാസിന്റെ പിറന്നാളിന് എല്ലാ വര്‍ഷവും കൊല്ലൂര്‍ ക്ഷേത്രദര്‍ശനം പതിവാണ്. ആ ചിത്രങ്ങളെടുത്താണ് സാമൂഹമാധ്യമങ്ങളിലെ അസത്യപ്രചാരണമെന്ന് പ്രഭാ യേശുദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതിനു മുന്‍പും ചില ഹിന്ദി മാധ്യമങ്ങളില്‍ യേശുദാസ് മതംമാറിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ളക്കേസ്: പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം, കേസ് 19ന് വീണ്ടും പരി​ഗണിക്കും
ഉദുമയിൽ കോൺ​ഗ്രസിന് സർപ്രൈസ് സ്ഥാനാർത്ഥി? ജില്ലയിലെ സ്ഥാനാർത്ഥി യോഗ്യതാ ലിസ്റ്റ് കെപിസിസിക്ക് കൈമാറി