
ദില്ലി: പെൺകുട്ടികളുടെ വിവാഹത്തിന് വ്യത്യസ്ത പ്രായപരിധി നിശ്ചയിക്കുന്നതെന്തിനെന്ന് ചോദ്യം ചെയ്ത് സുപ്രീം കോടതി. വിവിധ നിയമങ്ങളുടെ അടിസ്ഥാനത്തിൽ വിവാഹത്തിന് വ്യത്യസ്ത പ്രായപരിധി നിർണയിക്കുന്നതിന് പിന്നിലെ കാര്യം എന്താണെന്ന് ജസ്റ്റിസുമാരായ എം.ബി. ലുക്കൂർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തോട് ചോദിച്ചു.
പെൺകുട്ടിയുടെ വിവാഹത്തിന് 15 മുതൽ 18 വയസ്സുവരെ വ്യത്യസ്തമായ ശൈശവ വിവാഹ നിരോധന നിയമങ്ങളാണുള്ളത്. ഹിന്ദു വിവാഹ നിയമത്തിൽ ഇത് വ്യത്യസ്തമാണ്. ഒരു പ്രത്യേകനിയമം അനുശാസിക്കുന്നതുകൊണ്ട് രാജ്യത്ത് ശൈശവ വിവാഹം വ്യാപകമാകുന്നതിൽ ആശങ്കയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
15-നും 18-നും ഇടയിൽ പ്രായമുളള ഭാര്യയുമായി ശാരീരികബന്ധം പുലർത്താൻ ഭർത്താവിനെ അനുവദിക്കുന്നത് ചോദ്യം ചെയ്തുകൊണ്ടുളള ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. വാദം ബുധനാഴ്ചയും തുടരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam