ചെങ്ങന്നൂരില്‍ ബിജെപി പ്രചാരണത്തിന് സുരേഷ് ഗോപി, സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനക്കൂട്ടം

Web Desk |  
Published : May 21, 2018, 10:41 AM ISTUpdated : Jun 29, 2018, 04:14 PM IST
ചെങ്ങന്നൂരില്‍ ബിജെപി പ്രചാരണത്തിന് സുരേഷ് ഗോപി, സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനക്കൂട്ടം

Synopsis

ചെങ്ങന്നൂരില്‍ സുരേഷ് ഗോപി, കാണാനെത്തിയത് സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനക്കൂട്ടം

ആലപ്പുഴ: എന്‍ഡിഎയുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാന്‍ സുരേഷ് ഗോപി എംപി ചെങ്ങന്നൂരിലെ കുടുംബസംഗമങ്ങളിലെത്തി. സുരേഷ് ഗോപിയെന്ന നടനെ കാണാനാണോ രാഷ്ട്രീയക്കാരനെ കാണാനാണോ എന്ന് സംശയിപ്പിക്കുന്ന തരത്തില്‍ പങ്കെടുത്ത ഇടങ്ങളിലെല്ലാം വലിയ ജനക്കൂട്ടമായിരുന്നു.

കുടുംബസംഗമം നടക്കുന്ന സ്ഥലം എത്തുംമുമ്പ് തന്നെ എന്‍ഡിഎ പ്രവര്‍ത്തകര്‍ വ‍ഞ്ചിപ്പാട്ടിന്‍റെ അകമ്പടിയോടെ സുരേഷ്ഗോപിയെ സ്വീകരിച്ചു. പാണ്ടനാട്ടെ കുടുംബയോഗത്തില്‍ സുരേഷ് ഗോപി വരുന്നതും കാത്ത് സ്ത്രീകളും കുട്ടികളുമടക്കം വന്‍ജനക്കൂട്ടം കാത്തിരിപ്പുണ്ടായിരുന്നു. പതിയെ തുടങ്ങി രാഷ്ട്രീയക്കാരന്‍റെ കയ്യടക്കത്തോടെ പ്രസംഗം കത്തിക്കയറി.

ഇടതുവലതുമുന്നണികളെ പരിഹസിച്ചുകൊണ്ടായിരുന്നു പ്രസംഗം. രണ്ടാമത്തെ കുടുംബയോഗത്തിലേക്കും വഞ്ചിപ്പാട്ടിന്‍റെ അകമ്പടിയോടെയായിരുന്നു പ്രവര്‍ത്തകര്‍ സുരേഷ് ഗോപിയെ സ്വീകരിച്ചത്. ഇവിടെയും വന്‍ ജനക്കൂട്ടം എത്തിയിരുന്നു. സുരേഷ് ഗോപിയെ ഇറക്കി എന്‍ഡിഎയുടെ പ്രചാരണ വേദികള്‍ കൊഴുപ്പിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.

സാധാരണ കുടുംബയോഗങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി സുരേഷ് ഗോപിയുടെ കുടുംബസംഗമത്തില്‍ ആളുകൂടുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സുരേഷ് ഗോപിയുടെ മറുപടിയിതായിരുന്നു. തന്നെ കാണാനല്ല ആളുകള്‍ കൂടന്നതന്നും  ബിജെപിയിലേക്കുള്ള ആളുകളുടെ വന്നു ചേരലാണ് കാണുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മസാല ബോണ്ടിലെ കാരണം കാണിക്കൽ നോട്ടീസ്; തുടർനടപടി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി ഇഡി
വധശ്രമ കേസിൽ നിയുക്ത ബിജെപി കൗൺസിലർക്ക് 36 വർഷം തടവ്; സിപിഎം കൗൺസിലറെ വധിക്കാൻ ശ്രമിച്ചെന്ന് കേസ്