
കണ്ണൂര്‍: .എബി.വി.പി പ്രവർത്തകന്‍ ശ്യാം പ്രസാദിന്‍റെ കൊലലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരിൽ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം കൊല്ലപ്പെട്ട ശ്യാംപ്രസാദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് സംസ്കരിക്കും. കേസിൽ തലപ്പുഴ പൊലീസിന്റെ പിടിയിലായ നാല് പേരെ ഇന്ന് കൂത്തുപറമ്പിലെത്തിക്കും.
ഇവരുപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ണൂരിലെത്തിച്ച ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. ശ്യാമപ്രസാദിനെ ബൈക്ക് തടഞ്ഞു നിർത്തി മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. വെട്ടേറ്റു സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. എന്നാൽ വരാന്തയിൽ വെട്ടി വീഴ്ത്തുകയായിരുന്നു. സമീപത്തു തൊഴിലുറപ്പു ജോലിയിൽ ഏർപ്പെട്ടിരുന്നവർ ഓടിയെത്തിയെങ്കിലും ആയുധം കാണിച്ചു വിരട്ടി. പിന്നീട് കാറിൽ അക്രമികൾ രക്ഷപ്പെടുകയായിരുന്നു. കൂത്തുപറമ്പ് സഹകരണ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ശ്യാമപ്രസാദ് മരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam