
കൊച്ചി: സിറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയെ പിടിച്ചുലച്ച ഭൂമി വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച പള്ളികളില്‍ കര്‍ദിനാളിന്‍റെ സര്‍ക്കുലര്‍ വായിക്കും. സർക്കുലറിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
സഹായ മെത്രാൻമാർക്ക് കൂടുതൽ അധികാരം നൽകിയതായി കർദിനാളിന്‍റെ കുറിപ്പ്. ഭരണകാര്യങ്ങളുടെ ചുമതല ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് . കർദ്ദിനാൾ ആലഞ്ചേരിയുടെ അധികാരമാണ് കൈമാറുന്നത്. വൈദിക സമിതിയുടേതടക്കം ചുമതല എടയന്ത്രത്തിനാണ്.ബിഷപ്പ് ഇടയന്ത്രത്തിനെ സഹായിക്കാനായി ബിഷപ്പ് ജോസ് പുത്തന്‍ വീട്ടിലിനെ നിയമിച്ചു.
സിനഡ് ശുപാര്‍ശ പ്രകാരമാണ് നടപടിയെന്നും മാധ്യമങ്ങളിലൂടെയുള്ള അനൗദ്യോഗിക ഇടപെടല്‍ വൈദികര്‍ അവസാനിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam