തായിഫ് അന്താരാഷ്ട്ര വിമാനത്താവളം 4 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും

Published : Dec 11, 2016, 07:05 PM ISTUpdated : Oct 05, 2018, 01:34 AM IST
തായിഫ് അന്താരാഷ്ട്ര വിമാനത്താവളം 4 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും

Synopsis

ജിദ്ദ: സൗദിയിലെ തായിഫിൽ അന്താരാഷ്ട്ര വിമാനത്താവളം നാല് വർഷം കൊണ്ട് യാഥാർത്ഥ്യമാകും. ഹജ്ജ് ഉംറ തീർത്ഥാടകർക്ക് കൂടി പ്രയോജനപ്പെടുന്ന പുതിയ വിമാനത്താവളത്തിന്റെ പണി ഉടൻ ആരംഭിക്കും. തായിഫ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പണി രണ്ട് മാസം കൊണ്ട് ആരംഭിക്കുമെന്ന് മക്കാ ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ അറിയിച്ചു.

2020 ആകുമ്പോഴേക്കും വിമാനത്താവളം യാത്രക്കാര്ക്ക് ഉപയോഗിക്കാനാകും എന്നാണു പ്രതീക്ഷ. വിഷന്‍ 2030പദ്ധതിയുടെ ഭാഗമായി മക്കാ പ്രവിശ്യയില്‍ ആദ്യം പണി പൂര്‍ത്തിയാകുന്ന ഏറ്റവും വലിയ പദ്ധതിയായിരിക്കും തായിഫിലെ പുതിയ വിമാനത്താവളം. തായിഫിന്റെ വടക്ക് കിഴക്ക് ഭാഗത്ത് ഒകാസ് സൂഖിന് സമീപത്താണ് പുതിയ വിമാനത്താവളം വരുന്നത്. തായിഫ് നഗരത്തില്‍ നിന്നും 48 കിലോമീറ്റര്‍ അകലെ 4,80,00000 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലാണ് എയര്‍പോര്‍ട്ട് നിര്‍മിക്കുന്നത്. ബി.ഒ.ടി അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിന്റെ നിര്‍മാണം.

വര്‍ഷത്തില്‍ 50 ലക്ഷത്തോളം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി വിമാനത്താവളത്തിനുണ്ടാകും. മക്കയോട് ഏതാണ്ട് അടുത്തുള്ള വിമാനത്താവളം ആയതിനാല്‍ ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്കും ഈ വിമാനത്താവളം ഉപയോഗിക്കാനാകും. വരും വര്‍ഷങ്ങളില്‍ മൂന്നു കോടി ഉംറ തീര്‍ഥാടകര്‍  സൗദിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഖുന്‍ഫുദയില്‍ പുതിയ വിമാനത്താവളം പണിയാനുള്ള സ്ഥലം ജനറല്‍ അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന് കൈമാറിയതായും ഗവര്‍ണര്‍ അറിയിച്ചു. ഈ വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കും. ജിദ്ദയില്‍ പുതിയ വിമാനത്താവളത്തിന്റെ പണി അടുത്ത വര്‍ഷം പൂര്‍ത്തിയാകുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'