താജ്മഹല്‍ സന്ദര്‍ശിക്കാവുന്നവരുടെ എണ്ണം വെട്ടിക്കുറച്ചേക്കും

Published : Jan 03, 2018, 02:08 PM ISTUpdated : Oct 04, 2018, 07:43 PM IST
താജ്മഹല്‍ സന്ദര്‍ശിക്കാവുന്നവരുടെ എണ്ണം വെട്ടിക്കുറച്ചേക്കും

Synopsis

ആഗ്ര: താജ്മഹല്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം വെട്ടിച്ചുരുക്കണമെന്ന നിര്‍ദ്ദേശവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ. ദിവസവും താജ്മഹലിലെത്തുന്നവരുടെ എണ്ണം 40000 ആയി ചുരുക്കണമെന്നാണ് നിര്‍ദ്ദേശം. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ സര്‍ക്കാരിന് കൈമാറി. 

മാത്രമല്ല, ടിക്കറ്റെടുത്ത് സന്ദര്‍ശനമാരംഭിച്ച് മൂന്ന് മണിക്കൂറിനുള്ളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. ഈ ശുപാര്‍ശകള്‍ നിലവില്‍ വരുന്നതോടെ താജ്മഹല്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം 40000 ആയി ചുരുങ്ങും. നിലവില്‍ സീസണ്‍ സമയത്ത് 60000 മുതല്‍ 70000 പേര്‍ വരെയാണ് താജ്മഹല്‍ സന്ദര്‍ശിക്കാനെത്തുന്നത്. അതേസമയം 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കുന്നതും ശുപാര്‍ശയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുടെ ആവശ്യം; വഴങ്ങാതെ വി കെ പ്രശാന്ത് എംഎല്‍എ, ആര്‍ ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടിയെന്ന് പ്രതികരണം
കൃപാസനത്തിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം, ആർക്കും ഗുരുതര പരിക്കില്ല