തളിപ്പറമ്പ് സ്വത്ത് തട്ടിപ്പ് കേസ്; പ്രധാനപ്രതികളില്‍ ഒരാള്‍ മൊഴിമാറ്റി

Published : Sep 13, 2017, 11:25 PM ISTUpdated : Oct 04, 2018, 06:01 PM IST
തളിപ്പറമ്പ് സ്വത്ത് തട്ടിപ്പ് കേസ്; പ്രധാനപ്രതികളില്‍ ഒരാള്‍ മൊഴിമാറ്റി

Synopsis

മലപ്പുറം: തളിപ്പറമ്പ് സ്വത്ത് തട്ടിപ്പ് കേസില്‍ പ്രധാനപ്രതികളില്‍ ഒരാളായ ജാനകി പൊലീസിന് മുന്നില്‍ മൊഴിമാറ്റി.മരിച്ച സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ ബാലകൃഷ്ണനുമായി തന്റെ വിവാഹം നടന്നിട്ടുണ്ടെന്നാണ് ജാനകി മൊഴി നല്‍കിയത്. അതേസമയം മറ്റുപ്രതികളുടെ സമ്മര്‍ദമാണ് മൊഴിമാറ്റത്തിന് പുറകിലെന്നും കേസിനെ ബാധിക്കില്ലെന്നുമാണ് പൊലീസ് നിലപാട്. ജാനകിയുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയെ സമീപിക്കും.

സ്വത്തുക്കള്‍ തട്ടിയെടുക്കാനായി, ബാലകൃഷണനുമായി തന്റെ വിവാഹം നടന്നതായി സഹോജരി ശൈലജയും ഭര്‍ത്താവും ചേര്‍ന്ന് വ്യാജരേഖയുണ്ടാക്കിയെന്നാണ് ജാനകി നേരത്തെ മൊഴി നല്‍കിയിരുന്നത്.  വിഠോഭാ ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടന്നുവെന്നായിരുന്നു ജാനകിയെ ഉപയോഗിച്ച് ശൈലജയും ഭര്‍ത്താവും വ്യാജരേഖ ഉണ്ടാക്കിയത്.   തനിക്ക് ഒന്നുമറിയില്ലെന്നും എല്ലാം ചെയ്തത് ശൈലജയും ഭര്‍ത്താവും ആണെന്നും ഇതില്‍  ജാനകി പറഞ്ഞു. ജാനകിയുടെ ഈ കുറ്റസമ്മതമൊഴിയോടെയായിരുന്നു സ്വത്ത് തട്ടിപ്പ് കേസില്‍ പൊലീസിന് കാര്യങ്ങള്‍ എളുപ്പമായത്.

എന്നാല്‍  ബാലകൃഷ്ണന്റെ മരണം അന്വേഷിക്കുന്ന തൃശൂര്‍ ക്രൈ ഡിറ്റാച്ച്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് മുന്നിലാണ് ജാനകിയുടെ പുതിയ മൊഴി. താനുമായി ബാലകൃഷ്ണന്റെ വിവാഹം നടന്നുവെന്നാണ് മൊഴിയില്‍  ജാനകി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത് കേസിനെ നേരിട്ട് ബാധിക്കില്ലെന്ന് പൊലീസ് വിശദീകരിക്കുന്നു. മാത്രവുമല്ല, പ്രതിയുടെ മൊഴിയല്ല, കേസിലെ തെളിവുകളാണ് പ്രധാനമെന്നും പൊലീസ് വ്യക്തമാക്കി.

ശൈലജയടക്കമുള്ള മറ്റു പ്രതികളുടെ സമ്മര്‍ദം മൂലമാണ് മൊഴി മാറ്റമെന്നും പൊലീസ് പറയുന്നു. നിലവില്‍ ജാമ്യത്തില്‍, ബന്ധുവീട്ടില്‍ കഴിയുന്ന ജാനകിയെ പ്രതികള്‍ ഇനിയും സ്വാധീനിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി ജാനകിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഒരങ്ങുകയാണ് പൊലീസ്.  സ്വത്ത് തട്ടിപ്പ് കേസ് തളിപ്പറമ്പ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ സി.ഐയും  ബാലകൃഷ്ണന്റെ മരണം തൃശൂര്‍ ക്രൈ ഡിറ്റാച്മന്റ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലും വെവ്വേറെയാണ് അന്വേഷിക്കുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ആലപ്പുഴയിലെ എട്ട് പഞ്ചായത്തുകൾ എൻഡിഎ ഭരിക്കും
'ജാതിയും മതവും രാഷ്ട്രീയവും സ്വന്തം നേട്ടങ്ങൾക്കും സ്ഥാനമാനങ്ങൾക്കും നിലനിൽപിനും പ്രയോഗിക്കുന്നവർക്ക് മാതൃകയാണ് വി വി രാജേഷ്'; മല്ലികാ സുകുമാരൻ