സഭാംഗങ്ങള്‍ക്ക് വിവാഹ പ്രായപരിധി നിശ്ചയിച്ച് തമരശ്ശേരി രൂപത

Published : Jan 16, 2017, 05:45 AM ISTUpdated : Oct 04, 2018, 11:48 PM IST
സഭാംഗങ്ങള്‍ക്ക് വിവാഹ പ്രായപരിധി നിശ്ചയിച്ച് തമരശ്ശേരി രൂപത

Synopsis

താമരശേരി: സഭാംഗങ്ങള്‍ക്ക് വിവാഹ പ്രായപരിധി നിശ്ചയിച്ച് തമരശ്ശേരി രൂപതാ സര്‍ക്കുലര്‍. ആണ്‍കുട്ടികള്‍ 25 വയസിനു മുന്‍പും പെണ്‍കൂട്ടികള്‍ 23 വയസിനു മുന്‍പും വിവാഹം  കഴിക്കണമെന്നാണ് ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചാനാനിയില്‍ പുറത്തിറക്കിയ  സര്‍ക്കുലറിലെ നിര്‍ദ്ദേശം. താമരശ്ശേരി രൂപതയുടെ എപ്പിയാര്‍ക്കിയല്‍ അസംബ്ലിയുടെ നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചാനാനി ഈമാസം 8ന് സര്‍ക്കുലര്‍ പുറത്തിറക്കിയത്.  

ആണ്‍കുട്ടികള്‍ 25 വയസിനു മുന്‍പും പെണ്‍കൂട്ടികള്‍ 23 വയസിനു മുന്‍പും വിവാഹം കഴിക്കണമെന്നാണ് സര്‍ക്കുലറിലെ  നിര്‍ദ്ദേശം.വൈകിയ പ്രായത്തില്‍ കല്യാണം കഴിക്കുന്നത് ദമ്പതികളുടെ ബന്ധത്തിലും മക്കളുടെ ജനനത്തിനും  വളര്‍ച്ചയിലും കൂടുംബ സംവിധാനങ്ങള്‍ രൂപപെടുത്തുന്നതിലും വിപരീത സാഹചര്യങ്ങള്‍ സൃഷ്‌ടിക്കുന്നതിന് കാരണമാകും . അതിനാല്‍  ഭാവി  സുരക്ഷിതമായിട്ട് വിവാഹിതരാകാം എന്ന ചിന്തയില്‍ നിന്നുമാറി വിവാഹം കഴിച്ച് രണ്ട് പേരുമൊരുമിച്ച് ഭാവി കെട്ടിപടുക്കാം എന്ന കാഴ്ചപാടിലേക്ക് തിരികെ പോകണമെന്ന് സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു.

തീരുമാനം രൂപതയില്‍ നിയമമായിതന്നെ സ്വീകരിക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.വിവാഹം വിശുദ്ധ ചടങ്ങായതതിനാല്‍ വൈദികര്‍ ചെയ്യുമെന്നും ഇവന്റ് മാനേജര്‍മാരുടെ ആവശ്യമില്ലെന്നും പറയുന്ന സര്‍ക്കുലര്‍ വധുവിന്റെ വസ്‌ത്രധാരണം  സംസ്കാരത്തിന് യോജിച്ചതാവണമെന്നും നിര്‍ദ്ദേശിക്കുന്നു.ആഘോഷങ്ങളില്‍ മദ്യം ഉപയോഗിക്കരുതെന്നും പള്ളികളിലെ ആഘോഷങ്ങളില്‍ വെടിക്കെട്ട് നിരോധിക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കുലറിലുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്
സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്