അട്ടപ്പാടി പീഡനക്കേസ്; കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതി പിടിയില്‍

Web Desk |  
Published : May 26, 2018, 01:16 PM ISTUpdated : Jun 29, 2018, 04:26 PM IST
അട്ടപ്പാടി പീഡനക്കേസ്; കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതി പിടിയില്‍

Synopsis

പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട അട്ടപ്പാടി പീഡനക്കേസ് പ്രതി പിടിയില്‍.

പാലക്കാട്: പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട അട്ടപ്പാടി പീഡനക്കേസ് പ്രതി പിടിയില്‍. അട്ടപ്പാടിയില്‍ പ്രായപൂര്‍ത്തയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പന്ത്രണ്ട് പ്രതികളെ പോലീസ് പിടികൂടിയിരുന്നു. ഇവരെ വൈകീട്ട് ഏഴ് മണിയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കുന്നതിനിയെ രക്ഷപ്പെട്ട പ്രതിയെയാണ് പോലീസ് പിടികൂടിയത്. 

ആനക്കട്ടി സ്വദേശി വീനസ് രാജിനെ മണ്ണാര്‍ക്കാട് പൂഞ്ചോലയിലെ ബന്ധുവീട്ടില്‍ നിന്നാണ് പിടികൂടിയത്. 12 പ്രതികളെയും കോടതിയില്‍ ഹാജരാക്കാനായി കൊണ്ട് വരുന്നതിനിടെ വീനസ് പോലീസ് ജീപ്പില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. മറ്റുള്ളവരെ അന്ന് തന്നെ കോടിതിയില്‍ ഹജരാക്കിയിരുന്നു.

അയൽവാസിയായ സ്ത്രീ പെണ്‍കുട്ടിയെ കൊണ്ടു പോയി ഇടപാടുകാർക്ക് നൽകിയെന്നായിരുന്നു കേസ്. മെയ് 19 നാണ് വീട്ടിൽ നിന്ന് പെൺകുട്ടിയെ കാണാതായത്. അയൽവാസിയായ സ്ത്രീക്കൊപ്പം പുതൂരിൽ ഉൽസവത്തിന് പോയതാണ് കുട്ടി. പെൺകുട്ടിയുടെ ബന്ധുക്കൾ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരിരേശനെ വിവരമറിയിച്ചതിനെ തുടർന്നാണ് പെൺകുട്ടിയെ കണ്ടെത്താൻ പോലീസ് പരിശോധന നടത്തിയത്.

ഒഴിഞ്ഞ പ്രദേശത്തും കാട്ടിലും എത്തിച്ച് ഇടനിലക്കാരിയായ സ്ത്രീ കുട്ടിയെ പലർക്കും കാഴ്ചവക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കസ്റ്റഡിയിലായ 12 ൽ പത്ത് പേര്‍ ആദിവാസികളാണ്. 20 കാരിയായ  അയൽവാസി ഇടനിലക്കാരിയാണ് ഒന്നാം പ്രതി. വിദ്യാർത്ഥികൾ അടക്കമുള്ളവരാണ് കസ്റ്റഡിയിലുള്ളവർ. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബ്ലേഡ് മാഫിയ; വരൻ വിവാഹത്തിൽ നിന്ന് പിൻമാറി, ജീവനൊടുക്കാൻ ശ്രമിച്ച് വധു; 8 പേർക്കെതിരെ കേസ്
'പോറ്റിയേ കേറ്റിയേ' പാരഡി പാട്ടിൽ സർക്കാർ പിന്നോട്ട്; പാട്ട് നീക്കില്ല, കൂടുതൽ കേസ് വേണ്ടെന്ന് നിര്‍ദേശം, മെറ്റയ്ക്കും യൂട്യൂബിനും കത്ത് അയക്കില്ല