
തിരുവനന്തപുരം: സഹോദരന്‍റെ മരണത്തിനു പിന്നിലെ വസ്തുതകൾ പുറത്ത് കൊണ്ട് വരണമെന്നാവശ്യപെട്ട് സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം നടത്തുന്ന ശ്രീജിത്തിനു പിന്തുണയുമായി എത്തിയ പ്രതിപക്ഷ നേതാവിനെതിരെ പ്രതിഷേധിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. താന്‍ കോണ്‍ഗ്രസിന്‍റെയും വിദ്യാര്‍ത്ഥി യുവജനപ്രസ്ഥാനങ്ങളുടെയും സജീവപ്രവര്‍ത്തകനാണെന്നു ചൂണ്ടിക്കാട്ടി കൊല്ലം ശാസ്‍താംകോട്ട സ്വദേശിയായ ആന്‍ഡേഴ്‍സണ്‍ എഡ്വേര്‍ഡാണ് രംഗത്തെത്തിയത്. ആന്‍ഡേഴ്സന്‍റെ ഫേസ് ബുക്ക് പോസ്റ്റും ലൈവും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞാണ് സംഭവങ്ങലുടെ തുടക്കം. സെക്രട്ടറിയേറ്റിന് മുന്നിലെ ശ്രീജിത്തിന്‍റെ സമര സ്ഥലത്തേക്ക് എത്തിയ ചെന്നിത്തലയെ പഴയ നിലപാട് ഓർമ്മിപ്പിച്ച് ഇരട്ടത്താപ്പ് തുറന്നുകാട്ടുകയായിരുന്നു ആന്‍ഡേഴ്‍സണ്‍. ചെന്നിത്തല ആഭ്യന്തരമന്ത്രി ആയിരുന്ന കാലഘട്ടത്തിലാണു ശ്രീജിത്തിന്‍റെ സഹോദരൻ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതെന്നും അതിനു ശേഷം തന്നോടൊപ്പം ചെന്നിത്തലയെ കാണാനെത്തിയ ശ്രീജിത്തിനെ ചെന്നിത്തല പരിഹസിച്ച കാര്യവും ആന്‍ഡേഴ്‍സണ്‍ ഓര്‍മ്മിപ്പിക്കുകയായിരുന്നു. ഇതോടെ ആവശ്യമില്ലാതെ സംസാരിക്കരുത് എന്ന് ചെന്നിത്തല ഭീഷണിപ്പെടുത്തി. ഈ സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങളാണ് ആദ്യം സോഷ്യല്‍മീഡിയയില്‍ വൈറലായത്.
തുടര്‍ന്ന് സമരപ്പന്തലില്‍ നിന്നും മടങ്ങിയ ചെന്നിത്തല തനിക്കെതിരെ പ്രതിഷേധിച്ചത് കൂലിത്തല്ലുകാരനാണെന്ന ആരോപണവുമായി രംഗത്തെത്തി. ഇയാള്‍ സിപിഎം അനുകൂല ചാനലിലെ ജീവനക്കാരനാണെന്നതുള്‍പ്പെടെയുള്ള പ്രചരണവും നടന്നു.
തുടര്‍ന്നാണ് മറുപടിയുമായി ആന്‍ഡേഴ്സണ്‍ തന്നെ ഫേസ് ബുക്കിലൂടെ രംഗത്തെത്തിയത്. താന്‍ കോണ്‍ഗ്രസിന്‍റെയും കെഎസ്‍യുവിന്‍റെയും സജീവപ്രവര്‍ത്തകനും തന്‍റെ പിതാവ് പ്രാദേശിക കോണ്‍ഗ്രസ് നേതാവുമാണെന്ന് ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയും ലൈവിലൂടെയും തുറന്നടിച്ചു. ഇതിനു തെളിവായി താന്‍ പങ്കെടുത്ത സമരചിത്രങ്ങളും മറ്റും ആന്‍ഡേഴ്സണ്‍ പങ്കുവച്ചിട്ടുമുണ്ട്. പോസ്റ്റിന്‍റെയും ലൈവിന്‍റെയും പൂര്‍ണരൂപം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam