പോലീസിന്‍റെ വിലക്ക് ലംഘിച്ച് വയല്‍കിളികള്‍

Published : Jan 01, 2018, 07:26 AM ISTUpdated : Oct 04, 2018, 11:50 PM IST
പോലീസിന്‍റെ  വിലക്ക് ലംഘിച്ച് വയല്‍കിളികള്‍

Synopsis

കണ്ണൂര്‍:   പോലീസിന്റെ വിലക്ക് ലംഘിച്ച് പരിസ്ഥിതി സെമിനാറും സമര വാര്‍ഷികാഘോഷവും സംഘടിപ്പിച്ച് കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ കിളികള്‍. സിപിഐ സംസ്ഥാന നിര്‍വാഹകസമിതി അംഗം പി.പ്രസാദ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. 

കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരിലാണ് വയല്‍ക്കിളികളുടെ പരിപാടി പൊലീസ് വിലക്കിയത്.  വിലക്കുകള്‍ കൊണ്ട് ജനകീയ സമരത്തെ തടയാനാകില്ലെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയംഗം പി.പ്രസാദ് പറഞ്ഞു. 

എന്നാല്‍ ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് സമരസമിതിയുടെ ആരോപണം. മൈക്കിന് അനുമതി ഇല്ലാത്തതിനാല്‍ പരിപാടിയുടെ ഭാഗമായ ഗാനമേള ഒഴിവാക്കിയിരുന്നു. കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മാണവുമായി മുന്നോട്ടുപോയാല്‍ സമരം ശക്തമാക്കുമെന്ന വ്യക്തമായ സൂചനയാണ് വിലക്ക് മറികടന്ന് പരിപാടി സംഘടിപ്പിച്ചതിലൂടെ വയല്‍കിളികള്‍ നല്‍കുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം