നീന്തല്‍ പഠിയ്ക്കാനെത്തിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Web Desk |  
Published : Mar 20, 2018, 11:41 PM ISTUpdated : Jun 08, 2018, 05:46 PM IST
നീന്തല്‍ പഠിയ്ക്കാനെത്തിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Synopsis

മുക്കംപാലമൂട് കുണൂര്‍ കുന്നുംപ്പുറത്തു വീട്ടില്‍ ശ്രീകണ്ഠന്റെ മകന്‍ ശ്രീജിത്ത് (22) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം: പിരപ്പന്‍ക്കോട് അന്താരാഷ്ട്ര നീന്തല്‍ കുളത്തില്‍ നീന്തല്‍ പഠിയ്ക്കാനെത്തിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുക്കംപാലമൂട് കുണൂര്‍ കുന്നുംപ്പുറത്തു വീട്ടില്‍ ശ്രീകണ്ഠന്റെ മകന്‍ ശ്രീജിത്ത് (22) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പി.എസ്.സി.യുടെ ഫയര്‍മാന്‍ തസ്തികയ്ക്കായി നീന്തല്‍ പരിശീലനത്തിലായിരുന്നു ശ്രീജിത്ത്.

പിരപ്പന്‍ക്കോട് അന്താരാഷ്ട്ര നീന്തല്‍ കുളത്തില്‍ ഉച്ചയ്ക്ക് 2.30 മുതല്‍ 3.30 വരെയുള്ള സംഘത്തിലാണ് ശ്രീജിത്ത് നീന്തല്‍പരിശീലനം നടത്തിയിരുന്നത്. ശ്രീജിത്ത് എത്തിയതിന് ശേഷം വൈകുന്നേരം നാലിന് പരിശീലനത്തിനെത്തിയ കുട്ടികളാണ് ശ്രീജിത്തിന്റെ മൃതദേഹം കാണുന്നത്.

തുടര്‍ന്ന് ആറ് മണിയോടെ വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇതേ തുടര്‍ന്ന് നാട്ടുക്കാര്‍ നീന്തല്‍ കുളത്തിന് മുന്നില്‍ പ്രതിഷേധിച്ചു. 3.30ന് പരിശീലനം കഴിയേണ്ടതാണ് ശ്രീജിത്തിന്. എന്നാല്‍   ശ്രീജിത്തിന്റെ മൃതദേഹം നാല് മണിക്കാണ് കാണുന്നത്. അതുവരെ ഇതിനെപ്പറ്റി ഇവിടെത്തെ ജീവനക്കാര്‍ അറിഞ്ഞില്ല. ഇതാണ് നാട്ടുക്കാര്‍ പ്രതിഷേധിക്കാന്‍ കാരണം. കുളത്തിന്റെ പ്രവര്‍ത്തനത്തില്‍ അപാകതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ആശാ നാഥ് ഡെപ്യൂട്ടി മേയർ, നിർണായക പ്രഖ്യാപനം തിരക്കിട്ട ചർച്ചകൾക്കൊടുവിൽ
റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു; രണ്ട് പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്