
കൊല്ലം: കൊല്ലം തെന്മലയില്‍ പതിനാറുകാരിയെ കാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത അമ്മ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ രണ്ടാനച്ഛന്‍ അടക്കം മൂന്ന് പേര്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. രണ്ട് ദിവസം മുന്പാണ് തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതിയുമായി അമ്മ തെന്‍മല സ്റ്റേഷനില്‍ എത്തുന്നത്.
പുളിയറയിലെ ഒരു ഫാമില്‍ ജോലി ചെയ്ത് വരികയായിരുന്നു പെണ്‍കുട്ടിയും അമ്മയും രണ്ടാനച്ഛനും. പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച വൈകിട്ടോടെ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി എടുത്തപ്പോഴാണ് പീഡിനവിവരം പുറത്തറിയുന്നത്. മൊഴിയുടെ അടിസ്ഥാനത്തില്‍ ഫാമില്‍ ജോലി നോക്കുന്ന ഇവരുടെ ബന്ധ സജി എന്നയാളെ പൊലീസ് പിടികൂടി.
പിന്നീട് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അമ്മയുടെയും രണ്ടാനച്ഛന്റെയും അറിവോടെയാണ് പെണ്‍കുട്ടിയെ ഫാമില്‍ നിന്ന് തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമാകുന്നത്. അമ്മയെയും സജിയെയും അറസ്റ്റ് ചെയ്ത പൊലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു.
രണ്ടാനച്ഛന്‍, സുഹൃത്തുക്കളായ അജിത്, കറുപ്പുസ്വാമി എന്നിവര്‍ ഒളിവിലാണ്. ഇവര്‍ സംസ്ഥാനം വിട്ടെന്നാണ് പൊലീസിന് കിട്ടുന്ന സൂചന. ഇതിന് മുന്പും അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് പലര്‍ക്കും കൈമാറിയതായും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈനിനെ സംരക്ഷണയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam