മുക്കട പ്രാവിന്‍കൂടായതിന് പിന്നില്‍ ഒരു കഥയുണ്ട്

Web Desk |  
Published : May 01, 2018, 09:19 AM ISTUpdated : Jun 08, 2018, 05:44 PM IST
മുക്കട പ്രാവിന്‍കൂടായതിന് പിന്നില്‍ ഒരു കഥയുണ്ട്

Synopsis

മുക്കടയായ പ്രാവിൻകൂട് പേര് വന്നത് കവലയിൽ നിർമ്മിച്ച പ്രാവിൻ കൂട് വഴി പ്രാവിൻ കൂടിന്  150 വർഷത്തെ പഴക്കം  

ആലപ്പുഴ: ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ അതിര്‍ത്തി പ്രദേശമാണ് പ്രാവിന്‍കൂട്. മുക്കട എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം പ്രാവിന്‍കൂട് ആയതിന് പിന്നിലൊരു കഥയുണ്ട്. ചെങ്ങന്നൂര്‍ - തിരുവല്ല റൂട്ടില്‍ സഞ്ചരിച്ചിട്ടുള്ളവരെല്ലാം ശ്രദ്ധിച്ചിട്ടുണ്ടാകും പ്രാവിന്‍കൂടെന്ന പേര്.

ജംഗ്ഷനില്‍ തന്നെയുള്ള ഈ പ്രാവിന്‍കൂടാണ് പേരിന് കാരണമായത്. 150 വര്‍ഷം പഴക്കമുണ്ടിതിന്. നെല്‍പ്പാടമായിരുന്ന ഇവിടെ ധാരാളം പ്രാവുകള്‍ വരുമായിരുന്നു. പ്രാവുകളെ സ്നേഹിച്ച നാട്ടുകാരനായ പൂവണ്ണാല്‍ പുത്തന്‍വീട്ടില്‍ പി.കെ. ചാക്കോയാണ് കൂട് സ്ഥാപിച്ചത്. ചാക്കോയുടെ മക്കള്‍ അത് പുതുക്കിപ്പണിതു. വേനല്‍ക്കാലത്ത് പ്രാവുകള്‍ക്ക് വെള്ളം നല്‍കുന്നത് സമീപത്തെ കടക്കാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലാ നഗരസഭ ആര് ഭരിക്കും? പുളിക്കകണ്ടം കുടുംബത്തിന്‍റെ നിര്‍ണായക തീരുമാനം ഇന്നറിയാം, ജനസഭയിലൂടെ
കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു, പിതാവും മറ്റൊരു മകനും കസ്റ്റഡിയിൽ