ഈ ഷാപ്പ് സ്ത്രീ സൗഹൃദം

Published : Dec 31, 2017, 06:14 PM ISTUpdated : Oct 05, 2018, 01:13 AM IST
ഈ ഷാപ്പ് സ്ത്രീ സൗഹൃദം

Synopsis

കാസര്‍ഗോഡ്:  നാടന്‍ കള്ള് കേരളത്തിന്റെ തനത് ലഹരിയാണ്. വൈകീട്ട് ശാരീരികാധ്വാനമുള്ള പണികഴിഞ്ഞ് ഒരു കുപ്പി കള്ളും കുടിച്ച് പാട്ടും പാടി നടന്നിരുന്ന ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു. അന്ന് പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും കള്ള് ഷാപ്പുകളിലെത്തിയിരുന്നു. ഇന്ന് പുതുലഹരികള്‍ വീര്യം കൂടി വന്നപ്പോള്‍ തലമുറകളും പുതിയ ലഹരികള്‍ക്ക് പുറകേയായി. 

എന്നാല്‍ അത്യുത്തര കേരളത്തിലെ ഒരു കള്ള് ഷാപ്പ് ഇന്നും സ്ത്രീ സൗഹൃദമാണ്. കാസര്‍ഗോഡ് ജില്ലയിലെ ബളാലിലെ കെ.ആര്‍.സുകുമാരന്റെ ഉടമസ്ഥതയിലുള്ള ടി.എസ്.പതിമൂന്നാം നമ്പര്‍ കള്ളുഷാപ്പിലാണ് ഇന്നും സ്ത്രീകളെത്തുന്നത്. ദിവസവും പതിനഞ്ചോളം സ്ത്രീകളാണ് ഇവിടെ കള്ള് കുടിക്കാനെത്തുന്നത്. സ്ത്രീകള്‍ക്ക് ഇവിടെ പ്രത്യേക സ്ഥാനവുമുണ്ട്. ഷാപ്പിലെ ആദ്യത്തെ കപ്പ് കള്ള് അരീക്കരയിലെ കയമച്ചിക്ക് മാത്രം അവകാശപ്പെട്ടതാണ്. അതുപോലെ അവസാനത്തെ കുപ്പി കള്ള് ലക്ഷ്മിക്കുള്ളതാണ്. 

ലക്ഷ്മിയും കയമച്ചിയും ഷാപ്പിന് സമീപത്തെ അരീക്കര കോളനിയിലെ സ്ത്രീകളാണ്. അരീക്കര കോളനിയിലെ പരേതനായ വെളുത്തന്റെ ഭാര്യയാണ് കയമച്ചി. ഒരു ദിവസം ഇവര്‍ മൂന്ന് ലിറ്റര്‍ കള്ളെങ്കിലും അകത്താക്കും. രാവിലെ വന്നാല്‍ ചിലപ്പോള്‍ നേരം ഇരുട്ടും വരെയും കയമച്ചി ഷാപ്പില്‍ കാണും. ലക്ഷ്മി നേരെമറിച്ചാണ് കള്ളുകുടിച്ചാല്‍ ഷാപ്പിലിരുന്ന് പാട്ട് പാടിയും തര്‍ക്കിച്ചും ഇവര്‍ ആണുങ്ങളെ വെല്ലുന്ന തരത്തില്‍ ഷാപ്പില്‍ നിറസാന്നിധ്യമാകും.

തൊട്ടടുത്ത് വെള്ളരിക്കുണ്ടില്‍ ബീവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റ് ഉണ്ടെങ്കിലും ബളാല്‍ കോളനിയിലെ സ്ത്രീകള്‍ക്ക് വിദേശ മദ്യത്തോട് താല്‍പര്യമില്ല. അവര്‍ക്ക് നാടന്‍ തെങ്ങിന്റെ  മധുര കള്ള് മാത്രം മതി. കള്ളിനോടൊപ്പം ഷാപ്പിലെ കപ്പയും കറിയും അവര്‍ പ്രിയകരം. കഴിഞ്ഞ ഏഴ് വര്‍ഷമായി തന്റെ ഏറ്റവും നല്ല കസ്റ്റമേഴ്‌സ് സ്ത്രീകളാണെന്ന് ഷാപ്പ് നടത്തുന്ന പുന്നകുന്നിലെ സുകുമാരന്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ നിറഞ്ഞ ചിരിയാണ് കയമച്ചിയുടെ മുഖത്ത്. എത്ര കുടിച്ചാലും ലക്ക്‌കെടാതെ കുടിച്ച കള്ളിന്റെ പൈസ, കടം പറയാതെ കൊടുക്കാന്‍ ഇവര്‍ കാണിക്കുന്ന തിടുക്കം സുകുമാരന്‍ എടുത്തു പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്
കൊച്ചി മേയർ സ്ഥാനത്തിൽ പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയുമായി പോസ്റ്റ്