
ദില്ലി: കായൽ കയ്യേറ്റ കേസിലെ ഹൈക്കോടതി വിധിയും കളക്ടറുടെ റിപ്പോർട്ടും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജഡ്ജിമാർ കേസ് കേൾക്കുന്നതിൽ നിന്ന് തുടർച്ചയായി പിൻമാറിയ ശേഷം ഇപ്പോൾ ജസ്റ്റിസുമാരായ എസ്എ ബോബ്ഡേ, നാഗേശ്വർ റാവു എന്നിവരങ്ങിയ ബെഞ്ചാണ് പരിഗണിക്കുക.
ഹൈക്കോടതി വിധിയും പരാമർശവും ഭരണഘടനാപരമായി തെറ്റാണെന്നാകും തോമസ്ചാണ്ടിയുടെ അഭിഭാഷകർ വാദിക്കുക. കേസ് കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് എം കാൻവീൽക്കർ, അഭയ് മനോഹർ സപ്രേ, ഒടുവിൽ കുര്യൻ ജേസഫും പിൻമാറിയതോടെയാണ് കേസ് ജസ്റ്റിസ് എസ്എ ബോബ്ഡേയുടെ ബെഞ്ചിലേക്ക് എത്തിയത്..
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam