
ഓട്ടോ ഡ്രൈവറായ രതീഷിനെ കാണില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ രണ്ടുമാസമായി വലിയതുറ പൊലീസ് അന്വേഷണം നടത്തിവരുകയാണ്. പിടിയിലായ രതീഷിന്‍ൈറ മൂന്നു സുഹൃത്തുക്കളെയും പൊലീസ് നേരെത്തെ ചോദ്യം ചെയ്തുവിട്ടയച്ചതാണ്. രതീഷിന്റെ ഓട്ടോ ഒരു വര്‍ക്ക് ഷോപ്പില്‍ കണ്ടെത്തിയതാണ് കൊലപാത കേസില്‍ വഴിത്തിരിവായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: ഇപ്പോള്‍ പിടിയിലായ രതീഷ്, രാജു, ദിലീപ് എന്നിവര്‍ക്ക് കൊലപ്പെട്ടയാളുമായി നേരത്തെ പരിചയമുണ്ട്. രതീഷും പ്രതികളിലൊരാളുടെ ഭാര്യയുമായി വഴിവിട്ട ബന്ധമുണ്ടെന്ന സംശയമാണ് കൊലപാകത്തിന് കാരണമായത്. രതീഷിനെ തിരുവല്ലത്തെ ആളൊഴിഞ്ഞ പുരയിടത്തിലേക്ക് പ്രതികള്‍ വിളിച്ചുവരുത്തി. ഇവിടെവച്ച് മദ്യപിച്ച് ശേഷം പ്രതികള്‍ മര്‍ദ്ദിക്കുന്നതിടെയാണ് രതീഷ് മരിക്കുന്നത്. മൂന്നു പേരും ചേര്‍ന്ന് മൃതദേഹം കുഴിച്ചിട്ടു. ഇതിനുശേഷം ഓട്ടോ തല്ലിപൊട്ടിച്ചു. ഇതിനുശേഷം രാജുവാണ് ഒരു വര്‍ക്ക് ഷോപ്പില്‍ ഓട്ടോ കൊണ്ടുപോയത്. രാജുവിനെ കസ്റ്റഡയിലെടുത്ത് ചോദ്യം ചെയതതോടെയാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. പ്രതികളുടെ സാന്നധ്യത്തില്‍ മൃതദേഹം പുറത്തെടുത്തു. വലിയതുറ സിഐ കെ.ബി. മനോജ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam