
ലഷ്ക്കർ ഇ തയ്ബ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ റൈഫിൾ, അനന്ത് നാഗിൽ പരിശോധന നടത്തിയത്. ഹസാൻപുര ഗ്രാമത്തിൽ ഒരു വീട്ടിൽ ഒളിച്ചിരുന്ന ഭീകരരെ സൈന്യവും ജമ്മു കശ്മീർ പൊലീസും എറ്റുമുട്ടലിൽ കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രി മുതൽ തുടങ്ങിയ ഏറ്റുമുട്ടൽ ഇന്ന് ഉച്ചക്കാണ് അവസാനിച്ചത്. പരിസരത്തെ വീടുകളിൽ നിന്നും ജനങ്ങളെ പൂർണ്ണമായും ഒഴിപ്പിച്ചിരുന്നു. അനന്ത് നാഗ്, കുൽഗാം ജില്ലകളിലെ മൊബൈൽ സേവനവും വിച്ഛേദിച്ചു. തീവണ്ടി ഗതാഗതവും ഏറ്റുമുട്ടൽ തുടങ്ങിയ ഉടൻ റദ്ദാക്കി.
ഇതിനിടെ ജമ്മുകാശ്മീരിലെ പുൽവാമയിലെ ഒരു ബാങ്ക് ഭീകരവാദികൾ കൊള്ളയിടിച്ചു. 13.38 ലക്ഷം രൂപ കൊള്ളയടിച്ചതായി ബാങ്ക് അധികൃതർ പറഞ്ഞു. കൊള്ളയടിക്കപ്പെട്ടതിൽ 2.23 ലക്ഷം രൂപ അസാധുനോട്ടുകളാണ്. കഴിഞ്ഞ മാസം 21നും ഭീകരവാദികൾ ബാങ്ക് കൊള്ളടയിച്ചിരുന്നു. നഗ്രോദ ഭീകരാക്രമണത്തെക്കുറിച്ച് ദേശീയ അന്വേഷണഏജൻസി അന്വേഷണം തുടങ്ങി. കഴിഞ്ഞ 29ന് നടന്ന ആക്രമണത്തിൽ രണ്ട് ഓഫീസർമാരടക്കം ഏഴ് സൈനികരാണ് കൊല്ലപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam