കുവൈറ്റില്‍ മത്സ്യങ്ങള്‍ ചത്തൊടുങ്ങാന്‍ കാരണം വിഷമയമുള്ള മലിനജലം

Published : May 06, 2017, 07:01 PM ISTUpdated : Oct 04, 2018, 07:09 PM IST
കുവൈറ്റില്‍ മത്സ്യങ്ങള്‍ ചത്തൊടുങ്ങാന്‍ കാരണം വിഷമയമുള്ള മലിനജലം

Synopsis

കുവൈറ്റ് സിറ്റി: കുവൈത്തില്‍ കടല്‍ മല്‍സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിന്റെ പ്രധാന കാരണം വിഷമയമുള്ള മലിനജലം കടലില്‍ കലര്‍ന്നതാണന്ന് കുവൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ച്. പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ്  തീരങ്ങളില്‍ മല്‍സ്യങ്ങള്‍ ചത്ത് പെങ്ങിയത്. പരിസ്ഥിതി പബ്ലിക് അതോറിട്ടിയുടെ കണ്ടെത്തലിനെ സാധൂകരിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.
 
കുവൈറ്റ് തീരത്ത് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനു പിന്നില്‍ രണ്ടു കാരണങ്ങളാണെന്ന് കുവൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ച് കണ്ടെത്തിയിരിക്കുന്നത്. തീരപ്രദേശത്ത് പത്തുലക്ഷം ക്യുബിക് മീറ്റര്‍ ചുറ്റളവില്‍ രൂക്ഷഗന്ധവും, തീക്ഷ്ണരസമുള്ള മലിനജലം കലരുന്നതാണ് മല്‍സ്യങ്ങള്‍ ചീത്തയാകാനുള്ള ഒരു കാരണം. ഈ മലിനജലത്തില്‍ വിഷമയമുള്ള നിരവധി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതായി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

പരിസ്ഥിതി പബ്ലിക് അതോറിട്ടിയുടെ കണ്ടെത്തലിനെ സാധൂകരിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. മലിനജലം കടല്‍വെള്ളത്തില്‍ കലരുന്നതാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ കാരണമെന്ന് നേരത്തെ പൊതു അതോറിട്ടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതോടൊപ്പം കടല്‍വെള്ളത്തിന്റെ ഊഷ്മാവ് വര്‍ധിച്ചതും മത്സ്യങ്ങള്‍ ചത്തൊടുങ്ങാന്‍ മറ്റൊരു കാരണമായി കിസര്‍ വിലയിരുത്തുന്നു. കഴിഞ്ഞമാസം 23.6 മുതല്‍ 27.1 വരെയായിരുന്നു കടല്‍വെള്ളത്തിന്റെ ഊഷ്മാവ്. വെള്ളത്തില്‍ ഉപ്പിന്റെ അളവ് 43 ല്‍നിന്നും 44 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.

കടല്‍മത്സ്യങ്ങളുടെ കൂട്ടമരണത്തിനു പിന്നില്‍ വെള്ളത്തിന്റെ ശുദ്ധതയും ഗുണനിലവാരവും കുറഞ്ഞതായി ഇന്‍സ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ചൈന, യുഎസ്, ഇറ്റലി, ഇന്ത്യ, കെനിയ എന്നീ രാജ്യങ്ങളിലും മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'അധ്യാപകനും വിദ്യാർഥിനിയും തമ്മിലുള്ള ഉഭയസമ്മതപ്രകാരമുള്ള ലൈം​ഗിക ബന്ധം പിരിച്ചുവിടാനുള്ള കാരണമല്ല'; ശിക്ഷാ നടപടി റദ്ദാക്കി അലഹാബാദ് ഹൈക്കോടതി
അനിശ്ചിതത്വം അവസാനിച്ചു, ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; ഡെപ്യൂട്ടി മേയറാവുക എ പ്രസാദ്