മുത്തലാഖിനെതിരെ പോരാടിയ ഇഷ്റത്ത് ജഹാനെതിരെ ഭീക്ഷണി

Published : Aug 26, 2017, 01:04 PM ISTUpdated : Oct 05, 2018, 02:22 AM IST
മുത്തലാഖിനെതിരെ പോരാടിയ ഇഷ്റത്ത് ജഹാനെതിരെ ഭീക്ഷണി

Synopsis

 ബംഗാള്‍ :  മുത്തലാഖിനെതിരെ പോരാടിയ ഇഷ്റത്ത് ജഹാനെതിരെ ഭീക്ഷണി. ഇക്കഴിഞ്ഞ 22 നാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധി വന്നത്. ഇതേ തുടര്‍ന്നാണ് ഇഷ്റത്ത് ജഹാനെതിരെ ഭീക്ഷണി രൂക്ഷമായത്. മുസ്ലീം സ്ത്രീകളുടെ വിജയമെന്നായിരുന്നു വിധിക്ക് ശേഷം പല പ്രമുഖരും അഭിപ്രായപ്പെട്ടത്. എന്നാല്‍ വിധി അനുകൂലമായിട്ടും വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇഷ്റത്ത്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇഷ്റത്തിനെ ഫോണിലൂടെ ഭര്‍ത്താവ് മൊഴി ചൊല്ലിയത്. തുടര്‍ന്ന് ഇതിനെതിരെ നിയമപോരാട്ടത്തിലായിരുന്നു ഇഷ്റത്ത്. എന്നാല്‍ വിധി അനുകൂലമായതിനെ തുടര്‍ന്ന് നിരവധി  ഭീക്ഷണി കത്തുകളും ഫോണ്‍ കോളുകളുമാണ് ഇഷ്റത്തിനെ തേടി വരുന്നത്. പോലീസില്‍ പരാതി കൊടുത്തിട്ടും ഇതുവരെ ഒരു നടപടികളുമുണ്ടായിട്ടില്ല. ഇത് ചൂണ്ടിക്കാണിച്ച്  മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്ക് ഇഷ്റത്ത് പരാതി കൊടുത്തു.

മുത്തലാഖ്  സമ്പ്രദായത്തിനെതിരെ പോരാടിയത് കൊണ്ടും വിധി അനുകൂലമായതുകൊണ്ടും താന്‍ ഒരു മോശം സ്ത്രീയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നതായി ഇഷ്റത്ത് പറയുന്നു. ആഗസ്റ്റ് 30 ന് നാട്ടില്‍ വരുന്ന മുന്‍ ഭര്‍ത്താവിനെ പുതിയ വിധിയുടെ പശ്ചാത്തലത്തില്‍ അറസ്റ്റ് ചെയ്യുമെന്നാണ് ഇഷ്റത്ത് കരുതുന്നത്. അച്ഛനെ പോലെ ഒരു സ്ത്രീയോടും ചെയ്യരുതെന്ന് മകനെ താന്‍ പഠിപ്പിക്കുമെന്നും ഇഷ്റത്ത് പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ട്രംപുമായുള്ള നിർണ്ണായക ചർച്ചയ്ക്കായി സെലെൻസ്‌കി യുഎസിലേക്ക് തിരിക്കാനിരിക്കെ കീവിനെ ലക്ഷ്യമിട്ട് റഷ്യ, കനത്ത ആക്രമണം,മിസൈലുകളും ഡ്രോണുകളും വർഷിച്ചു
മുഖ്യമന്ത്രിയുടെയും പോറ്റിയുടെയും ഫോട്ടോ വക്രീകരിച്ച് പ്രചരിപ്പിച്ചെന്ന കേസ്: എൻ സുബ്രഹ്മണ്യനെ പൊലീസ് ഉടൻ കസ്റ്റഡിയിലെടുക്കും