
ഗാസ: ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. ഹമാസിന്‍റെ ആസ്ഥാനമന്ദിരവും പരിശീലനകേന്ദ്രവും ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്ന് ഇസ്രായേൽ അറിയിച്ചു. 2014ന് ശേഷം ഇസ്രായേൽ ഗാസയിൽ നടത്തുന്ന ഏറ്റവും ശക്തിയേറിയ ആക്രമണമാണിത്. ഗാസയിൽ നിന്ന് ഇസ്രായേലിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്നാണ് വിശദീകരണം. ആവശ്യമെങ്കിൽ ഹമാസിനെതിരെ കൂടുതൽ ശക്തമായ വ്യോമാക്രമണം തുടരുമെന്നാണ് ഇസ്രേയലിന്‍റെ മുന്നറിയിപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam