ബഹിരാകാശ ഗവേഷണത്തിന് കൈകോര്‍ത്ത് യുഎഇയും അമേരിക്കയും

Published : Jun 13, 2016, 06:49 PM ISTUpdated : Oct 05, 2018, 02:39 AM IST
ബഹിരാകാശ ഗവേഷണത്തിന് കൈകോര്‍ത്ത് യുഎഇയും അമേരിക്കയും

Synopsis

ദുബായ്: ബഹിരാകാശ ഗവേഷണ പര്യവേഷണ രംഗങ്ങളില്‍ സഹകരിക്കാൻ അമേരിക്കയുടെയും യുഎഇയുടെയും ധാരണ. ചൊവ്വ പര്യവേക്ഷണം ഉള്‍പ്പെടെയുള്ള രംഗങ്ങളിലും യുഎഇ സ്പേസ് ഏജൻസിയുമായി നാസ സഹകരിക്കും.

ബഹിരാകാശ ഗവേഷണ പര്യവേഷണ രംഗങ്ങളില്‍ അമേരിക്കയും യുഎഇയും തമ്മില്‍ സഹകരിക്കും. ബഹിരാകാശ ശാസ്ത്രം കൂടാതെ ഭൂമി നിരീക്ഷണം ഭൗമസാസ്ത്രം എയറോനോട്ടിക്സ്, ബഹിരാകാശ നിരീക്ഷണം പര്യവേഷണം വിദ്യാഭ്യാസം സാങ്കേതിക വിദ്യ, സുരക്ഷ തുടങ്ങിയ കാര്യങ്ങളിലും സഹകരിക്കാന്‍ ധാരണയായിട്ടുണ്ട്. 

രാജ്യാന്തര ഏജന്‍സികളുമായുള്ള സഹകരണം യുഎഇക്ക് ഏറെ ഗുണംചെയ്യുമെന്ന് സ്പേസ് ഏജന്‍സി ചെയര്‍മാന്‍ ഡോ. ഖലീഫ അല്‍ റൊമയ്തി പറഞ്ഞു. വിമാനങ്ങള്‍ ബഹിരാകാശ പേടകങ്ങള്‍, ഗവേഷണ സൗകര്യങ്ങള്‍ തുടങ്ങിയവ പരസ്പരം ഉപയോഗിക്കാനും ധാരണ സഹായകമാകും. 

ചൊവ്വ ദൗത്യത്തിനു പുതിയ ധാരണ ഗുണംചെയ്യുമെന്ന് നാസ അഡ്മിനിസ്ട്രേറ്റര്‍ ചാള്‍സ് ബോള്‍ഡന്‍ വ്യക്തമാക്കി. എയറോനോട്ടിക്സ്, പര്യവേക്ഷണം, കണ്ടുപിടിത്തം, തുടങ്ങിയ രംഗങ്ങളില്‍ രണ്ടു ഏജന്‍സികളും ഏറെ മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം പൊതു ബോധവല്‍ക്കരണം, എന്നിവവഴി വിവര ശാസ്ത്ര വിവരങ്ങള്‍ പരസ്പരം കൈമാറാനും ശാസ്ത്രജ്ഞരുടെയും എന്‍ജിനിയര്‍മാരുടെയും അനുഭവങ്ങള്‍ പര്സപരം പങ്കുവെയ്ക്കുകയുമാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യം. 

ചൊവ്വാ പര്യവേക്ഷണവുമായി ബന്ധപ്പെട്ട ഭാവി പദ്ധതികളെകുറിച്ച് ചര്‍ച്ചചെയ്യാനും മാര്‍ഗനിര്‍ദ്ദേശം നല്‍കാനും സമിതി രൂപീകരിക്കാനും അമേരിക്കയും യുഎഇയും തമ്മില്‍ ധാരണയായിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പദവിയാണ്, ജന്മാവകാശമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; '35 ലക്ഷം വരെയാണ് ഓരോ സീറ്റിനും ചെലവ്, രാജ്യത്തോട് മെഡിക്കൽ വിദ്യാർത്ഥികൾ കടപ്പെട്ടിരിക്കുന്നു'
വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു