വി എം സുധീരനെതിരെ ഹൈക്കമാന്റിന് പരാതി

Published : Jun 26, 2016, 07:44 AM ISTUpdated : Oct 05, 2018, 02:25 AM IST
വി എം സുധീരനെതിരെ ഹൈക്കമാന്റിന് പരാതി

Synopsis

കെപിസിസി അധ്യക്ഷന്‍ വി എം സുധീരനെതിരെ ഹൈക്കമാന്റിന് പരാതി. പരസ്യ വിമര്‍ശനം പാടില്ലെന്ന ഹൈക്കമാന്റ് നിര്‍ദേശം ലംഘിച്ചെന്നാണ് എ ഐ ഗ്രൂപ്പുകളുടെ പരാതി. ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും അറിവോടെയാണ് പരാതികള്‍ മുകുള്‍ വാസ്നിക്കിന് ഫാക്‌സ് ചെയ്തത്.

തെരഞ്ഞെടുപ്പിനുശേഷം തോല്‍വിയെക്കുറിച്ച് പരസ്യ പ്രസ്താവന തുടര്‍ന്ന നേതാക്കള്‍ക്ക് ഹൈക്കമാന്റ് നല്‍കിയ നിര്‍ദേശം പരസ്യമായ വിഴുപ്പലക്കല്‍ നിര്‍ത്തണമെന്നായിരുന്നു. ഇല്ലെങ്കില്‍ കടുത്ത നടപടിയെന്നും. ഇതിനെതിരാണ് സുധീരന്‍റെ നടപടിയെന്നാണ് എ ഐ ഗ്രൂപ്പുകളുടെ നിലപാട്. ബിജു രമേശിന്‍റെ സ്വകാര്യ ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തത് ഔചിത്യമില്ലായ്മയാണെന്ന് പറഞ്ഞ് സുധീരന്‍ നേതാക്കളെ പരസ്യമായി അപമാനിച്ചുവെന്നും നടപടി വ്ണമെന്നും ഗ്രൂപ്പുകളുടെ പരാതിയില്‍ പറയുന്നു. ഗ്രൂപ്പുകള്‍ പരാതി കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിന് അയച്ചുകൊടുത്തു. പാര്‍ട്ടി നിര്‍ദേശം ലംഘിച്ചതിന് തെളിവായി സുധീരന്‍റെ വാര്‍ത്താ സമ്മേളനത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും കൈമാറുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും മൗനാനുവാദത്തോടെയാണ് ഗ്രൂപ്പുകളുടെ നീക്കം. ഇരുവരും തമ്മില്‍ ഇക്കാര്യത്തെക്കുറിച്ച് ആശയവിനിമയും നടത്തിയിട്ടുണ്ട്. കെപിസിസി അധ്യക്ഷനെതിരെയുള്ള ഗ്രൂപ്പുകളുടെ നീക്കം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ്  നീക്കം. അതേസമയം കേരളത്തിന്‍റെ രാഷ്‌ട്രീയ സാഹചര്യവും പാര്‍ട്ടിയുടെ അവസ്ഥയും വിലയിരുത്താന്‍ ഹൈക്കമാന്റ് നിശ്ചയിച്ചിട്ടുള്ള നേതാക്കളുടെ കൂടിക്കാഴ്ച അടുത്തമാസം ഏഴിന് ദില്ലിയില്‍ നടക്കും. എംഎല്‍എമാര്‍, പാര്‍ലമെന്‍റിലേക്ക് മല്‍സരിച്ചവര്‍, കെപിസിസി നേതൃ സ്ഥാനത്തുള്ളവര്‍, പോഷക സംഘടനാ നേതാക്കള്‍ അടക്കം 54 പേരുമായാണ് കൂടിക്കാഴ്ച.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

lതൊഴിലുറപ്പ് ഭേദഗതി സംസ്ഥാനങ്ങള്‍ക്കുമേൽ വലിയ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നു,കേന്ദ്രത്തിനെതിരെ ശക്തമായ ജനാഭിപ്രായം രൂപപ്പെടണമെന്ന് പിണറായി
`പോറ്റിയേ കേറ്റിയേ' ​ഗാനം നീക്കരുത്, മെറ്റക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ് വിഡി സതീശൻ