നിയമസഭയില്‍ പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കുന്നില്ല; സ്പീക്കര്‍ക്ക് വി.എസിന്റെ കത്ത്

Published : Sep 26, 2016, 01:29 PM ISTUpdated : Oct 05, 2018, 01:28 AM IST
നിയമസഭയില്‍ പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കുന്നില്ല; സ്പീക്കര്‍ക്ക് വി.എസിന്റെ കത്ത്

Synopsis

നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ക്യാബിനറ്റ് പദവിയോടെ ഭരണപരിഷ്കരണ കമ്മീഷണന്‍ അധ്യക്ഷനായ ഒരംഗമെന്ന പരിഗണനപോലും ലഭിക്കുന്നില്ലെന്ന് കാട്ടിയാണ് വി.എസ്, സ്‌പീക്കര്‍ക്ക് നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന അംഗമെന്ന നിലയില്‍ വിശ്രമിക്കാന്‍ മുറിയില്ല. കഴിഞ്ഞ സമ്മേളന കാലത്ത് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നതാണ്. അന്ന് സ്‌പീക്കറുടെ മുറിയാണ് വി.എസിന് വിശ്രമിക്കാന്‍ നല്‍കിയിരുന്നത്. ഈ സമ്മേളനം തുടങ്ങിയിട്ടും ക്യാബിനറ്റ് പദവിയുള്ളവര്‍ക്ക് നല്‍കേണ്ട മുറിപോലുമില്ലെന്നും വിഎസ്.പറയുന്നു. സഭയില്‍ ലഭിക്കുന്ന പരിഗണനയില്‍ തീര്‍ത്തും അതൃപ്തനായതോടെയാണ് രേഖമൂലം ഒരു പരാതിക്ക് വി.എസ് മുതിര്‍ന്നതെന്ന് അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

സെക്രട്ടറിയേറ്റിനുള്ളില്‍ ഓഫീസ് വേണമെന്നായിരുന്നു വി.എസിന്റെ  ആവശ്യം. പക്ഷെ സര്‍ക്കാര്‍ ഇത് തള്ളി. സെക്രട്ടറിയേറ്റിനു പുറത്താണ് കമ്മീഷന്റെ  ഓഫീസെന്ന് മുഖ്യമന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചതോടെ മറ്റൊരു വിവാദം പുകഞ്ഞുതുടങ്ങി. കമ്മീഷന്റെ പ്രവ‍ര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും ചെലവ് എത്രവരുമെന്ന് ഇപ്പോള്‍ പറയാനികില്ലെന്നും പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ഔദ്യോഗിക വസതിയുടെ കാര്യത്തിലും തര്‍ക്കങ്ങളുണ്ടായിരുന്നുവെങ്കിലും കവടിയാര്‍ ഹൗസ് ഒടുവില്‍ വി.എസ് ഏറ്റെടുത്തു. ഔദ്യോഗകവാഹനവും ലഭിച്ചു. പക്ഷെ സെക്രട്ടറിയേറ്റില്‍ ഓഫീസ് വേണമെന്ന വി.എസിന്റെ തര്‍ക്കമാണ് കമ്മീഷന്റെ ഓഫീസ് പ്രവര്‍ത്തനം തുടങ്ങാന്‍ വൈകുന്നതെന്നാണ് പൊതുഭരണവകുപ്പിന്റെ നിലപാട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊതുയിടങ്ങളിൽ വച്ച് അമ്മ പുക വലിച്ചതിനെ എതിർത്ത് മകൾ, തർക്കം പതിവ്; പാകിസ്ഥാനിൽ 16 കാരിയെ കൊലപ്പെടുത്തി അമ്മ
കലണ്ടർ പുറത്തിറക്കി ലോക്ഭവൻ, ദേശീയ സംസ്ഥാന നേതാക്കൾക്ക് ഒപ്പം സവർക്കറുടെ ചിത്രവും