ആര്യനാട് വര്‍ക്ക്‌ഷോപ്പിലെ വാക്ക്തര്‍ക്കം; ഒരാള്‍ കൊല്ലപ്പെട്ടു

web desk |  
Published : Mar 07, 2018, 10:43 AM ISTUpdated : Jun 08, 2018, 05:46 PM IST
ആര്യനാട് വര്‍ക്ക്‌ഷോപ്പിലെ വാക്ക്തര്‍ക്കം; ഒരാള്‍ കൊല്ലപ്പെട്ടു

Synopsis

ആര്യനാട് പള്ളിവേട്ട അംബിക വിലാസത്തില്‍ ജയകൃഷ്ണന്‍(35) ആണ് മരിച്ചത്.

തിരുവനന്തപുരം: ആര്യനാട് 3 പേര്‍ തമ്മിലുള്ള വാക്ക് തര്‍ക്കം ഒരാളുടെ കൊലപാതകത്തില്‍ കലാശിച്ചു. കൂട്ടത്തിലുണ്ടായിരുന്നവരില്‍ ഒരാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. മൂന്നാമന്‍ പൊലീസ് കസ്റ്റഡിയില്‍. ആര്യനാട് പള്ളിവേട്ട അംബിക വിലാസത്തില്‍ ജയകൃഷ്ണന്‍(35) ആണ് മരിച്ചത്.

ആര്യനാട് കാഞ്ഞിരംമൂട് കച്ചേരി നടയില്‍ തിരുമല സ്വദേശി സുരേഷ് കുമാര്‍ നടത്തുന്ന വര്‍ക്ക് ഷോപ്പില്‍  സുഹൃത്തുക്കള്‍ തമ്മില്‍ നടന്ന വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പരിക്കേറ്റ പള്ളിവേട്ട കടുവകുഴി സ്വദേശി അജി സോമന്‍(34)നെ മെസിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട്  വര്‍ക്ക്‌ഷോപ് ഉടമയും തിരുമല സ്വദേശിയുമായ സുരേഷ് കുമാറാണ് പോലീസ് കസ്റ്റഡിയില്‍.

ഇന്നലെ രാത്രിയോടെയാണ് സംഭവം. ആശാരിമാരായ അജിത്, ജയകൃഷ്ണന്‍ എന്നിവര്‍ സുരേഷിന്റെ വര്‍ക്ക്‌ഷോപ്പില്‍ ഒത്തു കൂടുകയും മദ്യപിക്കുന്നതും പതിവാണ്. ഇന്നലെ രാത്രി ഏഴുമണിയോടെ ഇവര്‍ ഒത്തു കൂടുകയും മദ്യപിക്കുയയും ചെയ്തു. ഇതിനിടെ നടന്ന വാക്ക് തര്‍ക്കം അടിയിലെത്തുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു പറഞ്ഞയച്ചു. 

എന്നാല്‍ പത്ത് മണിയോടെ ഇവര്‍ വീണ്ടും ഇവിടെയെത്തി തര്‍ക്കം തുടര്‍ന്നു. സംഭവം കണ്ട നാട്ടുകാര്‍ അപ്പോള്‍ തന്നെ പോലീസില്‍ അറിയിച്ചു. എന്നാല്‍ പോലീസ് സംഭവസ്ഥലത്തെത്തിയപ്പോള്‍ വര്‍ക്ക്‌ഷോപ്പില്‍ ബോധരഹിതനായി കിടക്കുന്ന ജയകൃഷ്ണനെയാണ് കണ്ടത്. അപ്പോള്‍തന്നെ ആംബുലന്‍സെത്തിച്ച്  ഇയാളെ ആശുപത്രിയില്‍ മാറ്റാന്‍ തുടങ്ങിയെങ്കിലും മരണം സംഭവിച്ചതായി ആംബുലന്‍സ് നഴ്‌സ് അറിയിച്ചു. ജയകൃഷ്ണന് തലയ്ക്കും ശരീരത്തിലും ഗുരുതര പരിക്കേറ്റിരുന്നു. അജി സോമനും പരിക്കുണ്ടായിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെറും 187 ഒഴിവുകൾ, യോ​ഗ്യത അഞ്ചാം ക്ലാസ്, പരീക്ഷക്കെത്തിയത് 8000ത്തിലധികം പേർ, റൺവേയിലിരുന്ന് പരീക്ഷയെഴുതി ഉദ്യോ​ഗാർഥികൾ
ടിക്കറ്റില്ലാതെ സഞ്ചരിക്കുന്ന ട്രെയിൻ യാത്രക്കാർ! ഈ വർഷം പിഴയായി ഈടാക്കിയത് 1,781 കോടി