കുട്ടികളെ തട്ടിക്കൊണ്ടുപോവാന്‍ കേരളത്തില്‍ ക്രിമിനല്‍ സംഘങ്ങള്‍ ഇറങ്ങിയിട്ടുണ്ടോ?; ഡിജിപിക്ക് പറയാനുള്ളത്

Published : Feb 02, 2018, 03:10 PM ISTUpdated : Oct 05, 2018, 03:53 AM IST
കുട്ടികളെ തട്ടിക്കൊണ്ടുപോവാന്‍ കേരളത്തില്‍ ക്രിമിനല്‍ സംഘങ്ങള്‍ ഇറങ്ങിയിട്ടുണ്ടോ?; ഡിജിപിക്ക് പറയാനുള്ളത്

Synopsis

തിരുവനന്തപുരം: കറുത്ത സ്റ്റിക്കര്‍ പ്രചാരണത്തിന് പിന്നാലെ കേരളത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ സംഘങ്ങളിറങ്ങിയിട്ടുണ്ടെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി ഡിജിപി ലോക്നാഥ് ബെഹ്റ. സോഷ്യല്‍ മീഡിയയില്‍ വരുന്ന ഇത്തരം പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും പോലീസ് ജനങ്ങളുടെ കൂടെയുണ്ടെന്നും ബെഹ്റ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. പോലീസിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും ബെഹ്റ പറഞ്ഞു.

സമൂഹത്തില്‍ വിഭ്രാന്തി സഷ്ടിക്കാനുള്ള കുപ്രചരണം മാത്രമാണിത്. അതിന് യാതൊരു അടിസ്ഥാനവുമില്ല. ഒരു വര്‍ഷം മുമ്പ് മലപ്പുറത്തും സമാനമായ പ്രചരണം നടന്നിരുന്നു. ജനങ്ങളെ പരിഭ്രാന്തരാക്കുക എന്ന ഉദ്ദേശം മാത്രമെ ഇതിന് പിന്നിലുള്ളു. അങ്ങനെ സംഘടിതമായി കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ കേരളത്തില്‍ ആരും എത്തിയിട്ടില്ല. വീട്ടിലെ ജനലില്‍ സ്റ്റിക്കര്‍ ഒട്ടിച്ചുവെന്ന് പറഞ്ഞ് പരിഭ്രാന്തരായി വിളിക്കുന്നവരെ ആശ്വസിപ്പിക്കാനും അവര്‍ക്ക് ധൈര്യം നല്‍കാനുമാണ് പോലീസ് വിടുകളില്‍ എത്തി പരിശോധന നടത്തുന്നത്. ഇതിന് പിന്നില്‍ ആരൊക്കെയാണെന്ന അന്വേഷണം പോലീസ് നടത്തുന്നുണ്ട്.

കേരളത്തിലെ അമ്മമാരോട് എനിക്ക് പറയാനുള്ളത്, നിങ്ങള്‍ പേടിക്കേണ്ട എന്നാണ്. നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ സ്കൂള്‍ പരിസരത്ത് പോലീസിന്റെ സംരക്ഷണം നല്‍കാന്‍ തയാറാണ്. സ്റ്റിക്കര്‍ ഒട്ടിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും ആരെയെങ്കിലും തട്ടിക്കൊണ്ടുപോയതായി ഇതുവരെ കേസൊന്നുമില്ല. ഇതിന് പിന്നിലുള്ളവരെ അന്വേഷിച്ചുകണ്ടെത്തുമെന്നും ബെഹ്റ പറഞ്ഞു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു
കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും, ലോക്സഭയിൽ ഇന്ന് ചര്‍ച്ച