ലൗ ജിഹാദ് ആരോപിച്ച് കൊലപാതകം; പ്രതിയെ ന്യായീകരിച്ച് ബിജെപി എംഎല്‍എയും എംപിയും ഉള്‍പ്പെട്ട വാട്സ്ആപ് ഗ്രൂപ്പ്

Published : Dec 11, 2017, 11:11 AM ISTUpdated : Oct 04, 2018, 04:45 PM IST
ലൗ ജിഹാദ് ആരോപിച്ച് കൊലപാതകം; പ്രതിയെ ന്യായീകരിച്ച് ബിജെപി എംഎല്‍എയും എംപിയും ഉള്‍പ്പെട്ട വാട്സ്ആപ് ഗ്രൂപ്പ്

Synopsis

ജയ്പുര്‍: ലൗ ജിഹാജ് ആരോപിച്ച് ബംഗാള്‍ സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറുന്നിന് മുന്‍പ് പ്രതിയെ പ്രകീര്‍ത്തിച്ച് ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട വാട്‍സ്ആപ് ഗ്രൂപ്പ്. സംഭവം നടന്ന രാജസ്ഥാനിലെ രാജസമന്ദ് എം.പി ഹരിഓം സിങ് റാത്തോഡ്, എം.എല്‍.എയും മന്ത്രിയുമായ കിരണ്‍ മഹേശ്വരി എന്നിവര്‍ ഉള്‍പ്പെട്ട  'സ്വച്ഛ് രാജ്സമന്ദ്, സ്വച്ഛ് ഭാരത്' ഗ്രൂപ്പിലാണു വിവാദ സന്ദേശങ്ങള്‍ വന്നത്. 

ബംഗാള്‍ സ്വദേശിയായ മുഹമ്മദ് അഫ്റസൂലിന്റെ കൊലപാതകം ഒരു താക്കീതാണെന്ന് ഒരു സന്ദേശത്തില്‍ പറയുന്നു. ബി.ജെ.പിയുടെ ബൂത്തുതല പ്രവര്‍ത്തകന്‍ എന്നു പരിചയപ്പെടുത്തുന്ന പ്രേം മാലി എന്നയാളാണ് ഗ്രൂപ്പിന്റെ അഡ്മിന്‍. അതേസമയം, താന്‍  ഏറെക്കാലമായി വാട്സാപ് ഉപയോഗിക്കുന്നില്ലെന്നായിരുന്നു എംപിയുടെ പ്രതികരണം. എന്നാല്‍ ആയിരക്കണക്കിന് പേര്‍ വാട്സ്ആപ് വഴി ബന്ധപ്പെടാറുണ്ടെന്നും ആരോ അയച്ച സന്ദേശത്തിന് താന്‍ ഉത്തരവാദിയല്ലെന്നുമായിരുന്നു എം.എല്‍.എയുടെ പ്രതികരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാടിനെ കണ്ണീരിലാഴ്ത്തി സുഹാന്‍റെ വിയോഗം; കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തുമെന്ന് മന്ത്രി ശിവൻകുട്ടി
ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലറുടെ നിര്‍ദേശം; വഴങ്ങാതെ വി കെ പ്രശാന്ത് എംഎല്‍എ, ആര്‍ ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടിയെന്ന് പ്രതികരണം